പട്ടാമ്പി പാലത്തിന്‍റെ കൈവരികൾ പുനഃസ്ഥാപിക്കണം; സമരത്തിനൊരുങ്ങി യൂത്ത് കോൺഗ്രസ്
Tuesday, August 20, 2024 12:07 AM IST
ഷൊർണൂർ: പ്രളയത്തിൽ തകർന്ന പട്ടാമ്പി പാലത്തിന്‍റെ കൈവരികൾ പുനഃസ്ഥാപിക്കണമെന്നു വ്യാപകമായി ആവശ്യം. ഇതിനു ബന്ധപ്പെട്ടവർക്കു കഴിയുന്നില്ലെങ്കിൽ പാലത്തിന്‍റെ കൈവരികൾ നിർമിക്കാൻ യൂത്ത് കോൺഗ്രസ് തയാറാണെന്നു നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

കൈവരികൾ തകർന്നതുമൂലം പാലത്തിലൂടെ ഒറ്റവരി ഗതാഗതമാണ് ഇപ്പോഴുള്ളത്. ഇതുമൂലം പട്ടാമ്പി ടൗണിൽ ഗതാഗതക്കുരുക്ക് ഒഴിഞ്ഞ നേരമില്ല. പാലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കടക്കാൻ മണിക്കൂറുകളാണെടുക്കുന്നത്.

കൈവരി തകർന്നുകിടക്കാൻ തുടങ്ങിയിട്ട് മൂന്നാഴ്ചയോളമായി. നിത്യേന പതിനായിരക്കണക്കിനു ആളുകൾ യാത്ര ചെയ്യുവാനായി ഉപയോഗിക്കുന്ന സംസ്ഥാന പാതയിലെ പ്രധാന പാലം ടാർവീപ്പയും കയറും കെട്ടിയുള്ള ഗതാഗതനിയന്ത്രണം അസഹനീയമാണ്.

പാലത്തിന്‍റെ കൈവരികൾ പുനഃസ്ഥാപിച്ച് പാലം പൂർണമായി ഗതാഗതത്തിനു തുറന്നുകൊടുക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ആവശ്യം.

പട്ടാമ്പിയിൽ പുതിയപാലം നിർമിക്കുമെന്നുപറഞ്ഞ് കഴിഞ്ഞ ഏഴുവർഷമായി ജനങ്ങളെ വിഡ്ഢികളാക്കുകയാണ് തൃത്താലയിലെ മന്ത്രിയും പട്ടാമ്പിയിലെ എംഎൽഎയുമെന്നും പട്ടാമ്പിയിൽ പുതിയപാലം എന്നുവരുമെന്ന് ജനങ്ങളോടു പറയാൻ ഇരുവരും തയാറാകണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

ട്രാഫിക് പരിഷ്കരണത്തിന്‍റെ പേരിൽ പട്ടാമ്പിയിൽ വാഹനങ്ങൾക്കു പോലീസ് അനധികൃതമായി പിഴ ചുമത്തുന്നതു നിർത്തണം. ടൗണിലെ അഴുക്കുചാലുകൾക്കു മുകളിൽ സ്ഥാപിച്ച സ്ലാബുകൾ തകർന്നതുകാരണം വഴിയാത്രക്കാരും വാഹനങ്ങളും കുഴിയിൽവീഴുകയാണ്.

ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്ന പട്ടാമ്പി നഗരസഭയുടേയും എംഎൽഎയുടെയും നിലപാട് പ്രതിഷേധാർഹമാണെന്നും രണ്ടുദിവസം കൊണ്ടു തീർക്കാവുന്ന കൈവരികളുടെ പണി മൂന്നാഴ്ച പിന്നിട്ടിട്ടും തീർക്കാത്തതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

അടിയന്തിര നടപടികളുണ്ടാകാത്തപക്ഷം സമരവുമായി മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പു നൽകി.

നേതാക്കളായ ജയശങ്കർ കൊട്ടാരത്തിൽ, ഷാഫി കാരക്കാട്, പി. മുഹമ്മദ് ഹനീഫ, ടി.പി. ഷഹീർ, ടി.പി. റഷീദ്, എം.സി. മുഹസിൻ, ഷാഫി മരുതൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.