സ്നേഹവീടൊരുങ്ങി, ലക്ഷ്മിക്കിതു സ്വപ്നസാഫല്യം
Tuesday, August 20, 2024 12:07 AM IST
ഒറ്റപ്പാലം: സ്നേഹത്തണലിൽ നിരാലംബയായ അമ്മക്കും മക്കൾക്കും തല ചായ്ക്കാനൊരിടമായി. ലക്കിടി ഉപാസനാ സേവാസമിതിയുടെ നേതൃത്വത്തിലാണു ലക്കിടി അകലൂർ ഉണ്ണത്തുപടി ലക്ഷ്മിക്കും (52) പേരമക്കൾക്കും സുരക്ഷിതമായ വീടൊരുങ്ങിയത്.

വർഷങ്ങളായി പ്ലാസ്റ്റിക് ഷീറ്റുമേഞ്ഞ് നിലംപൊത്താറായ വീട്ടിലാണു ലക്ഷ്മിയും പേരമക്കളും അന്തിയുറങ്ങിയിരുന്നത്. ഈ കുടുംബത്തിന്‍റെ അവസ്ഥ പരമ ദയനീയമായിരുന്നു.

രോഗിയായ ലക്ഷ്മിയുടെയും കുടുംബത്തിന്‍റെയും ഏക ആശ്രയം കൂലിപ്പണിക്കാരനായ മകൻ സജിത്തിന്‍റെ വരുമാനമാണ്. ജൂൺ 23ന് കരിമ്പയിലെ ഭർത്തൃവീട്ടിൽവച്ച് ലക്ഷ്മിയുടെ മകൾ സജിത കൊല്ലപ്പെട്ടു. തുടർന്നുള്ള അന്വേഷണത്തിൽ സജിതയുടെ ഭർത്താവ് നിഖിൽ പോലീസ് പിടിയിലായി.

ഇതോടെയാണ് സജിതയുടെ രണ്ടുമക്കൾ ലക്ഷ്മിയുടെ വീട്ടിലെത്തിയത്. ലക്ഷ്മിയുടെ സ്ഥലത്തിനു രേഖകളില്ലാത്തതിനാൽ സഹായിക്കാനെത്തിയ പലരും പിന്തിരിഞ്ഞു.

ഈ സാഹചര്യത്തിലാണ് വസ്തുവിന്‍റെ പ്രമാണത്തിനു കാത്തുനിൽക്കാതെ മുൻ പഞ്ചായത്തംഗം കൂടിയായ വി. ബാലഗോപാലന്‍റെ നേതൃത്വത്തിൽ ഉപാസനാ സേവാസമിതി കുടുംബത്തിന്‍റെ രക്ഷക്കെത്തിയത്. ഒരുമാസത്തിനുള്ളിൽ കുടുംബത്തിനുള്ള വീടൊരുങ്ങി.

കഴിഞ്ഞദിവസം പാലപ്പുറം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി കൈവല്യാനന്ദ ലക്ഷ്മിക്കു വീടിന്‍റെ താക്കോൽ കൈമാറി. വിദ്യാഭാരതി സംസ്ഥാന അധ്യക്ഷൻ പി.കെ. മാധവൻ മുഖ്യപ്രഭാഷണംനടത്തി. കെ.ജി.എസ്. നമ്പൂതിരി, കലക്കത്ത് രാധാകൃഷ്ണൻ, രാമചന്ദ്രൻനായർ, എൻ. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.