ഒറ്റപ്പാലം പാർക്കിനായി കളക്ടറുടെ ഇടപെടൽ
Tuesday, August 20, 2024 12:07 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം പാർക്കിനായി കളക്ടറുടെ ഇടപെടൽ. നിർദിഷ്ട പാർക്ക് നിർമാണസ്ഥലം ജില്ലാ കളക്ടർ സന്ദർശിച്ചു.

ഒറ്റപ്പാലം നഗരസഭയുടെ പാർക്ക് നിർമാണത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാമെന്നു കളക്ടർ ഡോ. എസ് ചിത്ര പറഞ്ഞു. പാർക്ക് നിർമിക്കാൻ കിഴക്കെ തോടിനു സമീപത്ത് തയാറാക്കിയസ്ഥലം സന്ദർശിച്ച ശേഷമാണ് കളക്ടർ ഇക്കാര്യം നഗരസഭാധികൃതരെ അറിയിച്ചത്.

പാർക്കിനു ഭൂമി ഒരുക്കിക്കൊടുക്കുന്ന പ്രവൃത്തികൾ ഏറെക്കുറെ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. മഴയിൽ തകർന്ന സംരക്ഷണഭിത്തി ശരിയാക്കി നൽകിയാലുടൻ നിർമാണത്തിനു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലധികൃതർ സ്ഥലം ഏറ്റെടുക്കുമെന്നാണു കളക്ടർ അറിയിച്ചത്.

58 സെന്‍റിലാണു പാർക്ക് നിർമിക്കുന്നത്. ആംഫി തിയേറ്റർ, ലഘുഭക്ഷണശാല, കുട്ടികൾക്ക് കളിയുപകരണങ്ങൾ എന്നിവ പാർക്കിൽ ഒരുക്കാനാണ് പദ്ധതി. നഗരസഭാ ചെയർപേഴ്സൺ കെ. ജാനകീദേവി , സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ കെ. അബ്ദുൾ നാസർ, സെക്രട്ടറി എ.എസ്. പ്രദീപ് , എൻജിനീയർ ജയപ്രകാശ് എന്നിവരും കളക്ടർക്കൊപ്പം സ്ഥലം സന്ദർശിച്ചു.