കടമപ്പുഴ, ചെമ്പൻകുന്ന്, മേമല, പോത്തൻതോട് പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടങ്ങളുടെ വിളയാട്ടം
Tuesday, August 20, 2024 12:07 AM IST
മംഗലംഡാം: കടപ്പാറക്കടുത്ത് പൂതംകുഴി, കടമപ്പുഴ, ചെമ്പൻകുന്ന്, മേമല, പോത്തൻതോട്, തളികകല്ല്, കുഞ്ചിയാർപ്പതി തുടങ്ങിയ മലയോര പ്രദേശങ്ങളിലെല്ലാം കാട്ടാനക്കൂട്ടങ്ങളുടെ വിളയാട്ടം.

ടാർ റോഡിലൂടെ യാത്രചെയുന്നവരെയും ആനകൾ ഓടിച്ചിട്ടു പരിക്കേൽപ്പിക്കുന്നു. ആനയെകണ്ട് ഓടുന്നതിനിടെ പലർക്കും വീണുപരിക്കേൽക്കുകയാണ്. ആനയെപേടിച്ച് ചെമ്പൻകുന്ന് പ്രദേശത്തെ കോയു, ശശിധരൻ തുടങ്ങിയ വീട്ടുകാരെല്ലാം താമസം മാറ്റി.

കഴിഞ്ഞദിവസം കോയുവിന്‍റെ വീട് ആനകൾ തകർത്തിരുന്നു. രാപകൽ വ്യത്യാസമില്ലാതെ ആനകൾ ടാർറോഡിലും റോഡിനോടു ചേർന്ന തോട്ടങ്ങളിലും നിലയുറപ്പിക്കുന്നതിനാൽ കുട്ടികൾക്കു സ്കൂളിൽപോകാൻ പോലും കഴിയാത്ത സ്ഥിതിയായി.

കഴിഞ്ഞദിവസം റബർടാപ്പിംഗിനു പോയിരുന്ന ഷാജി, ഗോപി എന്നിവരെ ആന ഓടിച്ചു. മനോധൈര്യത്തോടെ ഓടിയകന്നതിനാൽ രക്ഷപ്പെടുകയായിരുന്നു. കടമപ്പുഴയിൽ ജീപ്പിനുനേരെയും ആനകൾ ഓടിയെത്തി.

രാത്രിയിൽ കടപ്പാറക്കാർ ഒറ്റപ്പെട്ട നിലയിലാണ്. മംഗലംഡാമിൽ നിന്നും കടപ്പാറക്കുള്ള റോഡിൽ കടമപ്പുഴ ഭാഗത്ത് ആനകൾ റോഡിൽതന്നെ കേന്ദ്രീകരിക്കുന്നതിനാൽ യാത്ര പേടി സ്വപ്നമായി. ഒറ്റയാനാണു ഇവിടെ കറങ്ങുന്നത്. ഈ ഭാഗത്തു ഒരുകിലോമീറ്ററിലേറെ ദൂരം വീടുകളുമില്ല. ഇതിനാൽ ബഹളംവച്ചാൽപോലും ആരും കേൾക്കില്ല.

ഈ റോഡല്ലാതെ മറ്റുവഴികളും കടപ്പാറക്കാർക്കില്ല. വിളകളെല്ലാം കുത്തിമറിച്ചും വലിച്ചെറിഞ്ഞും ചവിട്ടിക്കൂട്ടിയും നശിപ്പിക്കും. വാഴ, കവുങ്ങ്, തെങ്ങ് തുടങ്ങിയ വിളകളൊന്നും തോട്ടങ്ങളിൽ ഇല്ലാതായി. ആനകളുടെ ചവിട്ടുപാടുകളുടെ പഴക്കംനോക്കിയും പലതവണ ദൂരേക്കു കണ്ണോടിച്ചുമൊക്കെയാണ് പ്രദേശത്തുകാർ ഒളിഞ്ഞും പതുങ്ങിയും ഇപ്പോൾ അത്യാവശ്യങ്ങൾക്കു യാത്രചെയ്യുന്നത്. എന്നാൽ ഏതുസമയവും ആനകൾക്കു മുന്നിൽപ്പെട്ട് അപകടം സംഭവിക്കാമെന്ന പേടിയിലാണ് മലയോരവാസികൾ.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആനക്കൂട്ടങ്ങൾ കൃഷിയിടങ്ങളിലാണ്. വനംവകുപ്പിനോടു പലതവണ പരാതി പറയുന്നുണ്ടെങ്കിലും ആനകളെ പേടിച്ച് ഇവയെ കാട്ടിൽകയറ്റിവിടാൻ വനപാലകർക്കും കഴിയുന്നില്ല.

ആനകൾ ഇല്ലാത്ത പ്രദേശത്ത് പരിശോധന നടത്തി അവർ സ്ഥലംവിടുകയാണത്രേ.
ശല്യം ചെയ്താൽ മാത്രമേ ആനകൾ ഉപദ്രവിക്കു എന്നുപദേശിക്കുന്ന വനപാലകർ പക്ഷെ, ആന എത്താത്ത വഴികളിൽനിന്ന് പടക്കം പൊട്ടിച്ച് കറങ്ങിയാണ് ഉപദേശങ്ങൾ നൽകുന്നത്.
മലയോരത്തെ കാട്ടുവഴികളിൽനിന്നെല്ലാം ആനകൾ എത്തുന്നുണ്ട്. ഇവിടെ വനാതിർത്തിയിൽ വൈദ്യുതിവേലി സ്ഥാപിക്കാൻ ഒരുവർഷംമുമ്പ് സർവെ നടത്തിയതാണ്.

ഇപ്പോഴും വേലി സ്ഥാപിക്കാനുള്ള നടപടികൾ മെല്ലെപോക്കിൽ തന്നെ.
പ്രതിഷേധം ഉയരുമ്പോൾ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി എല്ലാം ഇപ്പോൾ ശരിയാക്കാം എന്ന മട്ടിൽ കർഷകരെപ്പറ്റിച്ചു മടങ്ങും. ജീവനും സ്വത്തുവഹകളും വന്യമൃഗങ്ങൾക്കു എറിഞ്ഞു കൊടുക്കുന്ന രീതിയിലുള്ള വനംവകുപ്പിന്‍റെ ഇത്തരം നിലപാടുകൾ ഇനിയും തുടർന്നാൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനാണ് കർഷക സംഘടനകളുടെയും കർഷകരുടെയും ആലോചന.

രാത്രിയും പകലും സംഘങ്ങളായി കാവലിരുന്നാണ് ഇപ്പോൾ കർഷകർ ജീവനും വിളകൾക്കും സംരക്ഷണം നൽകുന്നത്. പൂതംകുഴി ഉൾപ്പെടെ ഇതുവരെ ആനകൾ എത്താത്ത പലസ്ഥലത്തും ഇപ്പോൾ ആനകള്‍ കൂട്ടത്തോടെ എത്തുന്നതായി കർഷകർ പറയുന്നു.

ആനയിറങ്ങി നശിപ്പച്ച കൃഷികൾക്ക് വിപണി വില കണക്കാക്കി വനം വകുപ്പ് നഷ്ടപരിഹാരം നൽകണമെന്നുമാണ് കർഷകരുടെ ആവശ്യം.