ആനമൂളി മലയിലെ അപകടഭീഷണി വിലയിരുത്തി കളക്ടർക്കു റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
Monday, August 19, 2024 1:18 AM IST
മണ്ണാർക്കാട്: അപകടഭീഷണി നിലനിൽക്കുന്ന ആനമൂളി മലയിൽ റവന്യുവകുപ്പ് പരിശോധന നടത്തി വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്കു സമർപ്പിക്കണമെന്നു താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.

ജനവാസ കേന്ദ്രത്തിനുമുകളിൽ ഒന്നര കിലോമീറ്റർ നീളത്തിലാണ് മലവിണ്ടുകീറിയത്. വർഷങ്ങളായി ഈ സ്ഥിതി വിശേഷമാണ്. എന്നാൽ ഇതുവരെ ജിയോളജി വകുപ്പ് അധികൃതർ പരിശോധന നടത്തിയതിന്‍റെയോ മറ്റോ റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടില്ല.

നിരവധി വീടുകൾ മലയ്ക്കു താഴെയുണ്ട്. ദുരന്തമുണ്ടാകുന്നതിനുമുമ്പ് നടപടിയെടുക്കാൻ ശ്രമിക്കണം.

റിസോർട്ടുകൾ ഉൾപ്പടെ ഇവിടെ അനുവദിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. അപകടാവസ്ഥ സംബന്ധിച്ച് ജില്ലാ കളക്ടർക്കു കത്തുനൽകുമെന്ന് തഹസിദാർ കെ. രേവ പറഞ്ഞു. ദേശീയപാതയോരത്ത് കുമരംപുത്തൂർ കല്ലടി സ്കൂളിനു മുന്നിലായി നിർമാണം നടക്കുന്ന സ്ഥലം ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതല്ലെന്നാണ് വില്ലേജ് ഓഫിസറുടെ റിപ്പോർട്ട്.

ഇതും പുന:പരിശോധിക്കണം. ആറുമാസമായി ഭൂരേഖാ തഹസിൽദാർ ഇല്ലാത്തതാണ് ഇത്തരം കാര്യങ്ങളിൽ നടപടികൾവൈകുന്നത്. ഭൂരേഖ തഹസിൽദാറുടെ നിയമനടപടികളായി വരുന്നുണ്ടെന്നും തഹസിൽദാർ അറിയിച്ചു.

വെടിമരുന്ന് സൂക്ഷിക്കുന്ന ക്വാറികളുടെ പട്ടിക തയ്യാറാക്കി യോഗത്തിൽ സമർപ്പി ക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി ബാലൻ പൊറ്റശ്ശേരി പറഞ്ഞു. നെല്ലിപ്പുഴ ജംഗ്ഷനിൽ നിന്നും മലിനജലം നെല്ലിപ്പുഴയിലേക്കു വ്യാപകമായി ഒഴുകിയെത്തുന്നത് തടയനാവശ്യമായ നടപടികൾ പിഡബ്ല്യുഡി അധികൃതർ സ്വീകരി ക്കണമെന്നു യോഗംആവശ്യപ്പെട്ടു. കുമരംപുത്തൂർ പഞ്ചായത്തിൽ മദ്യവിൽപനശാല വരുന്നതു സംബന്ധിച്ച് എക്സൈസിന് യാതൊരു റിപ്പോർട്ടും ലഭ്യമായിട്ടില്ലെന്നു അധികൃതർ അറിയിച്ചു.

മോഷണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മണ്ണാർക്കാട് പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫിസറെ ഉടൻ നിയമി ക്കണമെന്നും ആവശ്യമുയർന്നു. യോഗത്തിൽ ഡെപ്യുട്ടി തഹസിൽദാർ സി. വിനോദ്, താലൂക്ക് വികസന സമിതി അംഗങ്ങളായ മോൻസ് തോമസ്, സദക്കത്തുള്ള പടലത്ത് പ്രസംഗിച്ചു.