കോഴിമാലിന്യ സംസ്കരണ ഫാക്ടറിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു
Monday, August 19, 2024 1:18 AM IST
ഷൊർണൂർ: കോഴി മാലിന്യസംസ്കരണ ഫാക്ടറിക്കെതിരേ പ്രതിഷേധം കനക്കുന്നു. ചെർപ്പുളശ്ശേരി കോട്ടക്കുന്ന് പ്രദേശത്താണു പെന്ന അഗ്രിക്കോ എന്ന കോഴിമാലിന്യ സംസ്കരണ ഫാക്ടറിയുടെ പ്രവർത്തനം നടക്കുന്നത്. ഇതുമൂലം പ്രദേശവാസികൾക്കു ദൈനംദിന ജീവിതം ദുസഹമായിരിക്കുകയാണ്. പ്രശ്നം ജില്ലാകളക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടങ്കിലും നടപടികളുണ്ടായിട്ടില്ലെന്നു പി. മമ്മിക്കുട്ടി എംഎൽഎ പറഞ്ഞു.

മലിനീകരണംമൂലം കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നു നഗരസഭ ഉത്തരവിനെതിരേ ഹൈക്കോടതിയിൽനിന്ന് സ്റ്റേ നേടിയെടുത്താണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത്. ജനജീവിതം ദുസഹമാ ക്കുന്ന ഈ കമ്പനിയുടെ പ്രവർത്തനം അടിയന്തരമായി നിർത്തണമെന്നാവശ്യപ്പെട്ട് സിപിഎം ചെർപ്പുളശ്ശേരി ലോക്കൽ കമ്മിറ്റി അനിശ്ചിതകാല സമരരംഗത്താണ്. കോടതി ഏർപ്പെടുത്തിയ സ്റ്റേ നീക്കി കമ്പനിയുടെ പ്രവർത്തനം നിർത്തിവച്ച് അടിയന്തരമായി ജനജീവിതം സാധാരണ ഗതിയിലേക്കു തിരിച്ചുകൊണ്ടുവരുന്നതിനുവേണ്ട നടപടി സ്വീകരിക്കാൻ സമരസമിതി നിയമ വിദഗ്ധന്മാരുടെ സേവനം ഉപയോഗപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.