ശ്രമശക്തി പുരസ്കാരപ്രഭയിൽ ഇന്ദിര ബാലൻ
Monday, August 19, 2024 1:18 AM IST
ചിറ്റൂർ: വിളയോടി നല്ലമാടൻചള്ള ഇന്ദിര ബാലനു സംസ്ഥാന സർക്കാർ കൃഷിവകുപ്പിന്‍റെ ശ്രമശക്തി പുരസ്കാരം. കുടുംബാംഗങ്ങൾക്കുമൊപ്പം നാട്ടുകാരും പുരസ്ക്കാര മികവിൽ സന്തോഷ ലഹരിയിലാണ്.

സാക്ഷരത മിഷൻ പത്താംതരം തുല്യത പരീക്ഷയെഴുതി വിജയിച്ച ഇന്ദിര ചെറുപ്പം മുതൽ തന്നെ നെൽകൃഷിയോട് അനുബന്ധിച്ചുള്ള വിവിധ തൊഴിലുകൾ നടീൽ, കളപറി, കൊയ്ത്ത്, മെതി, കാറ്റ ത്തിടൽ എന്നിവയിൽ വ്യാപൃതയായിരുന്നു.

കുടുംബത്തിന്‍റെ വരുമാനത്തിന്‍റെ മറ്റൊരു സ്രോതസായിരുന്നു കാർഷികവൃത്തിയിൽ നിന്നും ലഭ്യമാകുന്ന കൂലി. എന്നാൽ വിധിയുടെ പേരിൽ ഭർത്താവ് നഷ്ടപ്പെട്ടതോടുകൂടി തളരാതെ തനിക്ക് അറിയാവുന്ന കാർഷികവൃത്തിയിലൂടെ കുടുംബത്തിന് അത്താണിയാവാനും അതുവഴി സ്ത്രീകൾക്ക് മാതൃകയാവാനും ഇന്ദിരയ്ക്കു സാധിച്ചു.

എട്ടുവർഷം 2000 ഏക്കറോളം നെൽകൃഷി ഞാറ്റടി പാകി യന്ത്ര നടീൽ ചെയ്തു. ഉണർവ് കൃഷികൂട്ടത്തിന്‍റെ സെക്രട്ടറി, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ കൃഷിശ്രീ സെന്‍റർ സർവീസ് പ്രവൈഡറായും ഇന്ദിര പ്രവർത്തിച്ചുവരുന്നു.

കാർഷികവൃത്തിയിലെ അമിതച്ചെലവും തൊഴിലാളി ക്ഷാമവും വന്നു തുടങ്ങിയതോടെയാണ് ഇന്ദിര യന്ത്ര ടീൽ എന്ന വിദ്യ തനിക്കും പഠിക്കണം എന്നാഗ്രഹം പ്രകടിപ്പിച്ചത്. അങ്ങനെ പെരുമാട്ടി പഞ്ചായത്തിലെ അഗ്രോ സർവീസ് സെന്‍ററിലെ തൊഴിലാളികൾക്കൊപ്പം യന്ത്രനടീൽ പഠിക്കാൻ എത്തി സ്വായത്തമാക്കി.

2017 മുതൽ യന്ത്ര നടീൽ ചെയ്യുന്ന ഗ്രൂപ്പിനൊപ്പം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ യന്ത്ര നടീലിന്‍റെ രീതികളും സാധ്യതകളും മനസിലാക്കി പ്രാരംഭ വിദ്യാഭ്യാസം നേടി.

2017 മുതൽ എട്ടുനെൽകൃഷി സീസണുകളിലായി 1000 എക്കറോളം നടീൽ ചെയ്യാൻ ഇന്ദിരയ്ക്ക് സാധിച്ചു. ഒന്നര വർഷം മുൻപ് ഇന്ദിരയുടെ ഭർത്താവ് രോഗബാധിതനായി മരിച്ചു. ആൻവിത, അശ്വതി എന്നിവർ മക്കൾ.