എടയാർ, മുപ്പത്തടം മേഖലയിൽ വായു മലിനീകരണം രൂക്ഷം
Tuesday, June 25, 2024 6:59 AM IST
ആലുവ: അന്തരീക്ഷ ഈർപ്പം വർധിച്ചതോടെ കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാർ, മുപ്പത്തടം മേഖലയിൽ വായു മലിനീകരണം രൂക്ഷമായി. രാത്രി സമയങ്ങളിൽ പലർക്കും ശ്വാസതടസം നേരിടുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടു.

2019 ൽ പരിസ്ഥിതി പ്രവർത്തകനായ ശ്രീമൻ നാരായണൻ മുപ്പത്തടം മേഖലയിലെ വായു മലിനീകരണത്തിനെതിരെ കേരള ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തതതിനെ തുടർന്ന് ബയോഫിൽറ്റർ സ്ഥാപിക്കണമെന്ന നിർദേശം ലഭിച്ചിരുന്നു. എന്നാൽ എടയാർ വ്യവസായ മേഖലയിൽ അഞ്ചു വർഷം കഴിഞ്ഞിട്ടും നിർദേശം നടപ്പിലാക്കാൻ ഉത്തരവാദപ്പെട്ടവർ മുൻകൈ എടുക്കുന്നില്ലെന്നാണ് പ്രധാന പരാതി.

16 കമ്പനികളിൽ നിന്നും പുറം തള്ളുന്ന ദുർഗന്ധം വമിക്കുന്ന വായു ശുദ്ധീകരിക്കാനാണ് കോടതി ഉത്തരവ് നൽകിയത്. കമ്പനികളോട് ബയോഫിൽറ്റർ സ്ഥാപിക്കാനും അതു റിപ്പോർട്ട്‌ ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡിനോടും ആവശ്യപ്പെടുകയായിരുന്നു. കമ്പനികൾ ഒരു വർഷം കാലാവധി ചോദിച്ചു ഹർജിയും നൽകി. അഞ്ചുവർഷം കഴിഞ്ഞിട്ടും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ട കടുങ്ങല്ലൂർ പഞ്ചായത്തും ഇതിൽ ഇടപെട്ടില്ലെന്ന് പെരിയാർ പ്രൊട്ടക്ഷൻ കൗൺസിൽ കൺവീനർ കെ.എസ്. പ്രകാശ് ആരോപിച്ചു. കമ്പനികൾ സൃഷ്ടിക്കുന്ന പെരിയാർ മലിനീകരണം ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും വായു മലിനീകരണം ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്നാണ് വിമർശനം.

എരമം, മുപ്പത്തടം ഭാഗങ്ങളിൽ ദുർഗന്ധവും വായു മലിനീകരണവും കൂടി ജനങ്ങൾ നിത്യരോഗികൾ ആകുകയാണെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. നാട്ടുകാർക്ക് ജോലിയെന്ന വാഗ്ദാനത്തിലാണ് ജനങ്ങൾ നിശബ്ദരായിരുന്നത്.

എന്നാൽ ഇതര സംസ്ഥാന തൊഴിലാളികളാണിപ്പോൾ ആ സ്ഥാനത്ത് ഏറിയപങ്കും. കമ്പനികളുടെ സഹായത്തോടെ തന്നെ ബയോഫിൽറ്റർ സ്ഥാപിക്കാമെന്നിരിക്കെ പഞ്ചായത്തോ മലിനീകരണ ബോർഡോ മുൻകൈ എടുക്കാത്തത് കെടുകാര്യസ്ഥതയാണെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.