മനുഷ്യ-വന്യമൃഗ സംഘർഷം തടയാൻ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നതായി മന്ത്രി
Tuesday, June 25, 2024 6:37 AM IST
കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിന് വനം വകുപ്പ് നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നതായി മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.ആന്‍റണി ജോണ്‍ എംഎൽഎയുടെ സബ്മിഷന് മറുപടിയായിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മണ്ഡലത്തിലെ കോട്ടപ്പടി, കീരംപാറ, പിണ്ടിമന, കുട്ടന്പുഴ, കവളങ്ങാട് എന്നീ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ വന്യമൃഗ ആക്രമണമാണ് നടക്കുന്നതെന്നും, ദിനംന്തോറും ഇവ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുന്ന സാഹചര്യമാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.

രാപകൽ വ്യത്യാസമില്ലാതെ വന്യമൃഗ ആക്രമണ സാധ്യത നിലനിൽക്കുകയാണ്. ആന, കാട്ടുപോത്ത്, മ്ലാവ് തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മേഖലയിൽ ഒന്പത് ജീവനുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. നിരവധി ആളുകൾക്ക് ഗുരുതരമായ പരിക്കുകളും ഏറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ വനം വകുപ്പ് വാച്ചർമ്മാരും ഉൾപ്പെടും. ഇതിനു പുറമെ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന സംഭവങ്ങളും പതിവാകുകയാണ്. എല്ലാ മേഖലയിലും വ്യാപകമായ കൃഷി നാശവും ഉണ്ടാക്കുന്നുണ്ട്.

ഗുരുതരമായ ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ ഫലപ്രദമായ പ്രതിരോധ മാർഗങ്ങളായ കിടങ്ങ്, റെയിൽ ഫെൻസിങ്, ഹാങ്ങിങ് ഫെൻസിങ് എന്നിവയടക്കം സ്ഥാപിക്കണം. കൂടുതൽ വാച്ചർമ്മാരുടെ സേവനം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഇപ്പോൾ കോതമംഗലം കേന്ദ്രീകരിച്ച് പുതിയതായി പ്രഖ്യാപിച്ചിട്ടുള്ള ആർആർടി യൂണിറ്റിന്‍റെ പ്രവർത്തനം വേഗത്തിൽ ആരംഭിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.