ചാരുംമൂട് മിനി സിവിൽ സ്റ്റേഷൻ ഇനിയെന്ന്? ശിലാഫലകം സ്ഥാപിച്ച സ്ഥലം കാടുകയറി
Friday, September 20, 2024 11:56 PM IST
ചാരുംമൂട്: ചാരുംമൂട് കേന്ദ്രമാക്കി മിനി സിവിൽസ്റ്റേഷനുവേണ്ടി ശിലാഫലകം സ്ഥാപിച്ച സ്ഥലം കാടുകയറി. ചാരുംമൂട്ടിൽ പുതിയ മിനി സിവിൽസ്റ്റേഷൻ സ്ഥാപിക്കാൻ കരിമുളയ്ക്കലിലാണ് സ്ഥലം കണ്ടെത്തിയത്. ചുനക്കര പഞ്ചായത്തിന്‍റെ അധികാര പരിധിയിലുള്ള കരിമുളയ്ക്കലിലെ പഴയ പബ്ലിക് മാർക്കറ്റിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ തീരുമാനിച്ചത്.

ഇതിന്‍റെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് നാലുവർഷം മുമ്പ് അന്നത്തെ മന്ത്രി ജി. സുധാകരൻ തറക്കല്ലിട്ട് ഉദ്‌ഘാടനം നിർവഹിച്ചു. എന്നാൽ, മന്ത്രി ശിലാഫലകം സ്ഥാപിച്ച സ്ഥലം ഇപ്പോൾ കാടായിമാറി. ഒരു വർഷം മുമ്പ് ഭരണാനുമതി കിട്ടിയതിനെ തുടർന്ന് സ്‌ഥലത്ത് റവന്യു അധികൃതർ എത്തി സർവേ നടത്തിയിരുന്നു. ഈ സ്ഥലത്ത് മാവേലിക്കര ആർടി ഓഫീസിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നുവരികയായിരുന്നു.

എന്നാൽ, ഇത് പിന്നീട് ഇവിടെ നിന്ന് മാറ്റുകയും ചെയ്‌തു. എന്നാൽ, മിനി സിവിൽസ്റ്റേഷനുവേണ്ടിയുള്ള കാത്തിരിപ്പ് നീളുകയാണ്. മിനി സിവിൽ സ്റ്റേഷൻ വന്നാൽ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിപ്പിക്കാൻ കഴിയും.

ടെൻഡർ വേഗത്തിലാക്കും
ചുനക്കര പഞ്ചായത്തിലെ കരിമുളയ്ക്കൽ കേന്ദ്രീകരിച്ച് മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി 5.22 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി കിട്ടിയിട്ടുള്ളത്. സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തിയാകുന്നതോടെ നിർമാണം ആരംഭിക്കും. എസ്റ്റിമേറ്റും രൂപരേഖയും സൂപ്രണ്ടിംഗ് എൻജിനിയറുടെ പരിശോധനയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്. പരിശോധന കഴിഞ്ഞാൽ ഉടൻ ടെൻഡർ നടപടികൾ വേഗത്തിലാകും.
എം.എസ്. അരുൺകുമാർ എംഎൽഎ
മാവേലിക്കര

ഉടൻ ആരംഭിക്കണം
സ്ഥലം കാടുകയറുന്നതിൽ ജനങ്ങളുടെ പ്രതിഷേധം ശക്രമാണ്. ഇവിടമിപ്പോൾ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറുകയാണ്. അതിനാൽ എത്രയും വേഗം മിനി സിവിൽ സ്റ്റേഷൻ നിർമാണം ആരംഭിക്കാൻ നടപടി സ്വീകരിക്കണം.

രതീഷ് കുമാർ, കൈലാസം
പൊതുപ്രവർത്തകൻ