വ്യാപാരിയില്‍നിന്നു 61 ലക്ഷം തട്ടിയ നാലുപേര്‍ പിടിയില്‍
Sunday, June 23, 2024 5:04 AM IST
ചേര്‍ത്തല: മുംബൈയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെന്നു തെറ്റിദ്ധരിപ്പിച്ച് വ്യാപാരിയില്‍നിന്നും 61.40 ലക്ഷം തട്ടിയെടുത്തു. ചേര്‍ത്തലയിലെ വ്യാപാരിയായ നഗരസഭ 30-ാം വാര്‍ഡ് പുല്ലൂരുത്തിക്കരി റോയി പി. ആന്‍റണിയില്‍നിന്നാണ് പണം തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു മുതല്‍ ആറുവരെയുള്ള പ്രതികളെ പോലീസ് പിടികൂടി.

കോഴിക്കോട് താമരശേരി സ്വദേശി ആദില്‍ മിഥിലാജ് (25), വയനാട് മാനന്തവാടി കൊല്ലൂര്‍ സ്വദേശി നിബിന്‍ നിയാസ് (22), വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് റിസ്വാന്‍ (21), എറണാകുളം ഐക്കരനാട് സ്വദേശി എബിന്‍ പി. ജോസ് (28) എന്നിവരാണ് പിടിയിലായത്. റോയി പി. ആന്‍റണിയെ ഭീഷണിപ്പെടുത്തി വിവിധ അക്കൗണ്ടുകളില്‍നിന്നുള്ള തുകയാണ് തട്ടിയത്.

തുകകള്‍ കല്‍ക്കട്ടയിലെ അക്കൗണ്ടിലേക്കാണ് അയച്ചത്. ഈ അക്കൗണ്ടില്‍നിന്നു പിടിയിലായ പ്രതികളുടെ അക്കൗണ്ടിലേക്ക് 3.8 ലക്ഷം രൂപ വന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സൈബര്‍സെല്ലിന്‍റെയും ശാസ്ത്രീയമായ അന്വേഷണത്തെത്തുടര്‍ന്നാണ് നാലുപേരുടെയും ബന്ധം തെളിയിച്ച് പോലീസ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.