പാതയോരത്ത് ഞാവൽപ്പഴം വില്പന തകൃതിയിൽ
Monday, June 17, 2024 4:10 AM IST
കോഴഞ്ചേരി: ഞാവല്‍പ്പഴത്തിനു മാധുര്യമേറുന്നു. സംസ്ഥാനത്തെ പാതയോരങ്ങളിലും ഗ്രാമീണ റോഡുകളിലും ഞാവല്‍പ്പഴം വാങ്ങാന്‍ തിരക്ക്.ഒരുകാലത്ത് നമ്മുടേതുമാത്രമായിരുന്ന ഞാവല്‍പ്പഴം ഇന്ന് ആന്ധ്രാപ്രദേശ് പോലെയുള്ള സ്ഥാനങ്ങളില്‍നിന്നാണ് എത്തുന്നത്.

ജീവിതശൈലീ രോഗങ്ങള്‍ക്ക് ഏറ്റവും പ്രയോജനപ്രദമായ പഴവര്‍ഗമാണ് ഞാവല്‍പ്പഴമെന്ന തിരിച്ചറിവാണ് മലയാളികള്‍ ഈ പഴം വാങ്ങുന്നതിന് താല്പര്യം കാണിക്കാന്‍ കാരണം. ഒരു കിലോ ഞാവല്‍പ്പഴത്തിന് 400 രൂപയാണ് വില.

തിരുവല്ല-കുമ്പഴ സംസ്ഥാനപാതയില്‍ എല്ലാ സ്ഥലങ്ങളിലും ഞാവല്‍പ്പഴം വാങ്ങാന്‍ ആളുകള്‍ കൂട്ടമായി എത്തുന്നു. യഥാര്‍ഥ ‌ഞാവല്‍പ്പഴം കഴിച്ചാല്‍ പല്ലിന് നീലനിറം ഉണ്ടാകുമത്രേ. വ്യാജനെ ഇതിലൂടെ തിരിച്ചറിയാമെന്നും ഉപഭോക്താക്കൾ.

ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് ഞാവല്‍പ്പഴം കേരളത്തിന്‍റെ തെരുവോരങ്ങളില്‍ എത്തുന്നത്. വില്പന നടത്തുന്നവര്‍ക്ക് 600 രൂപയാണ് ദിവസക്കൂലിയായി മൊത്തക്കച്ചവടക്കാർ നല്കുന്നത്. സമീപപ്രദേശമായ ചെങ്ങന്നൂരിൽ ഞാവല്‍പ്പഴകൃഷി വ്യാപകമാകുന്നുണ്ടെന്നു കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതിദിനം 20 കിലോ ഞാവല്‍പ്പഴം വില്ക്കുന്നുണ്ടെന്നു പുല്ലാട് വില്ലേജ് ഓഫീസിനടുത്ത് വില്പന നടത്തുന്ന തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ കാര്‍ത്തിക് പറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവും മറ്റും ഞാവല്‍പ്പഴം കഴിച്ചാല്‍ കുറയുമെന്നു കര്‍ണാടക സ്വദേശിയായ പ്രിയാ സുരേഷ് പറഞ്ഞു. മുന്പ് ആയുർവേദ ചികിത്സയുമായി കേരളത്തിലെത്തിയപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരമാണ് ഞാവൽപ്പഴം വാങ്ങിക്കഴിച്ചതെന്നും ഇതു പ്രയോജനപ്പെട്ടെന്നുമാണ് പ്രിയ പറയുന്നത്.