ഈറ്റ കിട്ടാനില്ല, ബാംബൂ കോര്‍പറേഷന്‍ ഡിപ്പോ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
Monday, June 24, 2024 4:41 AM IST
കോന്നി: ഈറ്റ ക്ഷാമത്തെത്തുടര്‍ന്ന് ബാംബൂ കോര്‍പറേഷന്‍റെ പൂങ്കാവ് ഡിപ്പോ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ജില്ലയിലെ എ ക്ലാസ് ഡിപ്പോയാണിത്. ഡിപ്പോ ജീവനക്കാരും പരമ്പരാഗത തൊഴിലാളികളും ഇതോടെ ദുരിതത്തലുമായി. മുന്തിയ ഇനം ഈറ്റയാണ് പൂങ്കാവില്‍ ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആവശ്യക്കാരും ഏറെയുണ്ടായി.

പെരിയാര്‍ കടുവാസങ്കേതത്തിന്‍റെ പരിധിയില്‍വരുന്ന ശബരിമല, ഗൂഡ്രിക്കല്‍ വന മേഖലയില്‍നിന്ന് ബാംബൂ കോര്‍പറേഷന്‍ ശേഖരിക്കുന്ന ഫസ്റ്റ് ക്വാളിറ്റി ഈറ്റയാണ് ഡിപ്പോയില്‍ എത്തിച്ചിരുന്നത്. ഈറ്റ വെട്ടുന്നതിന് നിയന്ത്രണമില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. ജിഎസ്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വന്നതോടെ കോര്‍പറേഷന് ഈറ്റ സംഭരണം ബുദ്ധിമുട്ടിലായി.

ജില്ലയ്ക്കു പുറമേനിന്നുവരെ ആളുകള്‍ മുന്പ് പൂങ്കാവ് ഡിപ്പോയിലെത്തി ഈറ്റ വാങ്ങിയിരുന്നു. പൂങ്കാവിലെ ചന്ത ദിവസമായ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഈറ്റവ്യാപാരം നടന്നിരുന്നത്. നിരവധി ആളുകള്‍ ഇപ്പോഴും ഇവിടെ എത്തുന്നുണ്ടെങ്കിലും നിരാശരായി മടങ്ങുകയാണ് പതിവ്.

ഈറ്റ ശേഖരണസ്ഥലം കാടുകയറിയ നിലയിലാണ്. ദിവസ വേതന തൊഴിലാളികളും മറ്റ് ജോലികള്‍ തേടിപ്പോയി.

വെറ്റില കര്‍ഷകർ പ്രതിസന്ധിയില്‍

വെറ്റിലക്കൊടി കര്‍ഷകര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഈറ്റ ലഭ്യമല്ലാതായതോടെ പ്രതിസന്ധി ഇരട്ടിച്ചു. വെറ്റിലക്കൊടി പടര്‍ന്നു തുടങ്ങുന്നതു മുതല്‍ ഈറ്റ ആവശ്യമാണ്. പടര്‍ന്ന് പന്തലിക്കുന്ന കൊടിക്ക് പന്തല്‍ ഇടുന്നത് പ്രധാനമായും ഈറ്റ ഉപയോഗിച്ചാണ്. ജില്ലയില്‍ കോന്നി, അടൂര്‍ താലൂക്കുകളിലാണ് വന്‍തോതില്‍ വെറ്റില കര്‍ഷകരുള്ളത്.

അടൂരില്‍ ഏറത്ത്, ഏഴംകുളം പഞ്ചായത്തുകളില്‍ കൃഷി വ്യാപകവുമാണ്. ഇവിടങ്ങളിലെ ഭൂരിഭാഗം വെറ്റിലക്കൊടിയും പന്തലില്‍ കയറാന്‍ പാകമായവയാണ്. പൂങ്കാവ് ഡിപ്പോയില്‍ ലഭിച്ചിരുന്നത് മുന്തിയ ഇനം ഈറ്റ ആയതിനാല്‍ സമീപ ജില്ലകളില്‍നിന്നും ഇവിടെ കര്‍ഷകര്‍ എത്തിയിരുന്നു.

കുടില്‍ വ്യവസായവും പ്രതിസന്ധിയില്‍

കുട്ട, വട്ടി, പരമ്പ്, കൂടകള്‍, വിവിധ കരകൗശല വസ്തുകള്‍ തുടങ്ങിയ നിര്‍മിച്ച് ഉപജീവനം നടത്തുന്ന പരമ്പരാഗത കുടില്‍ വ്യവസായ തൊഴിലാളികളും ദുരിതത്തിലാണ്. ഈറ്റ ലഭ്യമല്ലാതായതോടെ മിക്ക കുടുംബങ്ങളുടെ സ്ഥിതിയും ദയനീയമാണ്. പരമ്പരാഗതമായി ഈറ്റ ഉത്പാദനങ്ങളില്‍ മാത്രം ജോലി നോക്കിയതിനാല്‍ മിക്കവര്‍ക്കും മറ്റ് തൊഴിലുകളും അറിയില്ല.

നിരവധികുടുംബങ്ങള്‍ ഇത്തരത്തില്‍ ഉപജീവനം നടത്തി ജീവിക്കുന്നുണ്ട്. പറക്കോട് കേന്ദ്രീകരിച്ച് ഇത്തരം വ്യവസായങ്ങള്‍ സജീവമായി നിലനിന്നിരുന്നു. ബാംബൂ കോര്‍പറേഷന്‍തന്നെ പരന്പരാഗത തൊഴിലാളികള്‍ക്ക് സഹായവും എത്തിച്ചിരുന്നതാണ്. തൊഴിലാളികള്‍ക്ക് ആവശ്യമായ ഈറ്റ തൊഴിലിടങ്ങളില്‍ എത്തിച്ചു നല്‍കുന്ന രീതിയും മുന്പുണ്ടായിരുന്നു.