കൃഷിഭൂമിയിൽ മരം മുറിക്കുന്നതിനുള്ള അനുമതി നിഷേധിക്കുന്നത് പ്രതിഷേധാർഹം: കേരള കോൺഗ്രസ്
Monday, June 24, 2024 4:57 AM IST
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിൽ അൻപതുവർഷത്തിനകം പ്രമാണപ്രകാരം ഭൂമിയുള്ളവരും പട്ടയ പ്രകാരം ഭൂമിയുള്ള കൃഷിക്കാരും തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിക്കുന്നതിനും മുറിച്ച മരങ്ങൾക്ക് പാസ് ലഭിക്കുന്നതിനും റവന്യു, വനം വകുപ്പുകൾ തയാറാകാത്തത് പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ നേതൃയോഗം.

കൃഷിക്കാരുടെ കൃഷിഭൂമിയിലെ മരങ്ങളുടെ അവകാശി കർഷകൻ മാത്രമാണ്. ഇതു സംബന്ധിച്ച കേന്ദ്ര സംസ്ഥാന നിയമങ്ങൾ ഒന്നും തടസമില്ലാതിരിക്കേ തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചിട്ട് മാസങ്ങളായി. വനം വകുപ്പും കൃഷി വകുപ്പും തമ്മിലുള്ള ശീതസമരം മൂലം വനഭൂമിയിൽ മുറിച്ചിട്ട മരങ്ങൾ കൊണ്ടുപോകാൻ കഴിയാതെ വന്നിരിക്കുകയാണ്.അതിന്‍റെ പാസ് നിഷേധിക്കുന്നത് നീതിരഹിതമാണ്.

ഈ കാര്യത്തിൽ സത്വര നടപടി സ്വീകരിച്ചില്ലങ്കിൽ കർഷകരെ സംഘടിപ്പിച്ച് സമരരംഗത്ത് ഇറങ്ങുമെന്നും നേതൃയോഗം മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്‍റ് അഡ്വ. വർഗീസ് മാമ്മൻ അദ്ധ്യക്ഷതവഹിച്ചു. സമ്മേളനത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻമാരായ ജോസഫ് എം. പുതുശേരി, പ്രഫ. ഡി.കെ. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.