പെരുനാട്ടില്‍ പുതിയ പോലീസ് സ്‌റ്റേഷന്‍ സമുച്ചയം ഒരുങ്ങുന്നു
Monday, June 24, 2024 4:41 AM IST
റാന്നി: പെരുനാട് പോലീസ് സ്റ്റേഷനായി നിര്‍മിക്കുന്ന മൂന്നുനില കെട്ടിടത്തിന്‍റെ പണികള്‍ അവസാന ഘട്ടത്തിലേക്ക്. 1.46 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്‍റെ പെയിന്‍റിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. തറയില്‍ ടൈല്‍ പാകുന്ന ജോലികളും, വയറിംഗ്, പ്ലംബിംഗ്, ഫര്‍ണിച്ചര്‍ എന്നിവയുമാണ് ഇനി ബാക്കിയുള്ളത്.

പെരുനാട് പഞ്ചായത്ത് ഓഫീസ് സമുച്ചയത്തോടു ചേര്‍ന്ന് പഴയ പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്തിരുന്നിടത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പഞ്ചായത്തിന്‍റെ പുതിയ മന്ദിരത്തിന്‍റെ താഴത്തെ നിലയിലേക്ക് പോലീസ് സ്റ്റേഷന്‍ താത്കാലികമായി മാറ്റിയാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് പെരുനാട്ടില്‍ പോലീസ് സ്റ്റേഷന്‍ അനുവദിക്കുമ്പോള്‍ ക്ഷേത്രത്തിനു സമീപം എന്‍എസ്എസ് കരയോഗത്തിന്‍റെ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം. പിന്നീട് പെരുനാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്കു മാറ്റി. തുടര്‍ന്ന് പെരുനാട് പഞ്ചായത്ത് ഓഫീസിനോടു ചേര്‍ന്ന് കുടുംബശ്രീക്കായി നിര്‍മിച്ച കെട്ടിടത്തിലേക്കു മാറ്റി.

കൂനംകരയില്‍ റവന്യു വകുപ്പ് ഏറ്റെടുത്ത മിച്ചഭൂമിയില്‍ 30 സെന്‍റ് പോലീസ് സ്റ്റേഷനു കെട്ടിടം നിര്‍മിക്കാന്‍ പിന്നീട് വിട്ടുകൊടുത്തിരുന്നു. ഇതു സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കൈമാറ്റവും നിര്‍മാണവും നടന്നില്ല. നിര്‍മാണത്തെ സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് നിലവില്‍ കെട്ടിടം പണി പുരോഗമിക്കുന്ന സ്ഥലം പഞ്ചായത്ത് വിട്ടുകൊടുത്തത്.

പുതിയ കെട്ടിടത്തില്‍ വിപുലമായ സൗകര്യങ്ങള്‍

പുതുതായി നിര്‍മിക്കുന്ന പോലീസ് സ്റ്റേഷന്‍റെ ഗ്രൗണ്ട് ഫ്‌ളോറില്‍ പാര്‍ക്കിംഗ്, ടോയ്‌ലറ്റ് എന്നിവയാകും ഉണ്ടാകുക, ഒന്നാംനിലയില്‍ സ്റ്റേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കും. എസ്എച്ച്ഒയുടെ മുറി, ലോക്കപ്പ് ഉള്‍പ്പെടെ ഇവിടെയാകും.

മുകളിലത്തെ നിലയില്‍ വിശ്രമ മുറിയും ഡൈനിംഗ് റൂമും ഉള്‍പ്പെടെയുള്ളവയാണ്. കേരള പോലീസ് കണ്‍സ്ട്രക്‌ഷന്‍ കോര്‍പറേഷനാണ് നിര്‍മാണച്ചുമതല.