കൊട്ടാരക്കര: മാലിന്യമുക്തം നവ കേരളം ജനകീയ കാമ്പയിന് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് രാവിലെ 11ന് കൊട്ടാരക്കര എല്‍ഐസി അങ്കണത്തില്‍ നിര്‍വഹിക്കും. അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനമായ മാര്‍ച്ച് 30ന് സമ്പൂര്‍ണ മാലിന്യ മുക്ത കേരളം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഇത് നടപ്പാക്കുന്നത്.
സമഗ്ര കൊട്ടാരക്കരയുടെ ഭാഗമായുള്ള പുലമണ്‍തോട് പുനരുജ്ജീവന പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ഹരിത കേരളം മിഷന്, ശുചിത്വമിഷന്, കുടുംബശ്രീ, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്, ക്ലീന്‍ കേരള കമ്പനി എന്നിവ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
മന്ത്രി കെ .എന്‍. ബാലഗോപാല്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രി മാരായ എം.ബി .രാജേഷ്, കെ.ബി. ഗണേഷ് കുമാര്‍, ജെ .ചിഞ്ചു റാണി, പ്രതിപക്ഷ നേതാവ് വി .ഡി .സതീശന്, കൊടിക്കുന്നില്‍ സുരേഷ് എംപി, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, നവ കേരളം കര്‍മ്മ പദ്ധതി കോഡിനേറ്റര്‍ ഡോ. ടി .എന്‍ .സീമ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വാഹന പാർക്കിഗ് ക്രമീകരണം
കൊട്ടാരക്കര : മാലിന്യമുക്ത നവകേരളം ഉദ്ഘാടനത്തിന് വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങൾക്ക് എൽ ഐ സി ഗ്രൗണ്ടിലാണ് പാർക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്. ജനപ്രതിനി ധികളുടെയും സർക്കാർ ഔദ്യോഗിക വാഹനങ്ങളും ബ്രദറൺ ഹാൾ, ഓർത്തഡോക്സ് ഗ്രൗണ്ട് എന്നിവിട ങ്ങളിലായി പാർക്ക് ചെയ്യണം.
കുളക്കട, മൈലം പഞ്ചായത്തുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ എൽ ഐ സി ഗ്രൗണ്ടിന് സമീപം ആളിനെ ഇറക്കിയതിന് ശേഷം പുലമൺ ഭരണിക്കാവ് ക്ഷേത്രം മൈതാനിയിലും ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ എൽ ഐ സി ഗ്രൗണ്ടിന് സമീപം ആളിനെ ഇറക്കിയതിന് ശേഷം രവി നഗർ, ജൂബിലി മന്ദിരം ഗ്രൗണ്ട്, കെ ഐ പി ഗ്രൗണ്ട് എന്നിവിടങ്ങളിലുമായി വാഹനങ്ങൾ പാർക്ക് ചെയ്യണം.