രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമെന്ന് യുവാവ്
Thursday, September 19, 2024 4:36 AM IST
കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമെന്ന് പരാതിക്കാരനായ യുവാവ്. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് പോലീസില്‍ പരാതി നല്‍കി. രഞ്ജിത്തിനെതിരേ ലൈംഗിക പീഡന പരാതി നല്‍കിയതിന് പിറകെ ഫോണ്‍ വഴിയും നേരിട്ടും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

രഞ്ജിത്തുമായി അടുപ്പമുള്ളയാള്‍ ചര്‍ച്ച നടത്തിയെന്നും പരാതി പിന്‍വലിക്കാന്‍ വലിയ തുക വാഗ്ദാനം ചെയ്‌തെന്നുമാണ് വെളിപ്പെടുത്തല്‍. ഇക്കാര്യം വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘത്തിന് യുവാവ് പരാതി നല്‍കി.

ഈ കേസില്‍നിന്ന് ഞാന്‍ പിന്മാറണം എന്നാണ് ആവശ്യം. ജോലിക്കാണെങ്കിലും ഭാവിക്കാണെങ്കിലും ഒരു ബുദ്ധിമുട്ടും വരില്ല എന്ന രീതിയിലായിരുന്നു സംസാരം. സംസാരിക്കുന്നതിനിടയില്‍ രഞ്ജിത്ത് വിളിക്കുന്നത് എനിക്ക് കാണാന്‍ പറ്റി. രഞ്ജിത്തിന്‍റെ അഭിഭാഷകനുമായും അവര്‍ സംസാരിക്കുന്നുണ്ടായിരുന്നു.

അവര്‍ പറയുന്ന തരത്തിലുള്ള ഇ മെയില്‍ ഡിജിപിക്ക് അയക്കണം എന്നാണ് പറഞ്ഞത്'- യുവാവ് പറഞ്ഞു. യുവാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. 30 ദിവസത്തേക്ക് രഞ്ജിത്തിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.