വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണശാലകൾ; വ്യാപക പരാതി
Sunday, June 23, 2024 5:30 AM IST
കുറ്റ്യാടി: ഫാസ്റ്റ്ഫുഡുകൾ വ്യാപകമാകുകയും വിദേശ ഇനം ഭക്ഷണങ്ങൾ ഉണ്ടാക്കി വിൽക്കപ്പെടുന്ന കടകൾ വർധിക്കുകയും ചെയ്തതോടെ ഇത്തരം സ്ഥാപനങ്ങളിലെ വൃത്തിയില്ലായ്മയയും കൂടി വരുന്നു. ഇക്കഴിഞ്ഞ ദിവസം കുറ്റ്യാടി പഞ്ചായത്തും ഗവ: താലൂക്ക് ആശുപത്രിയും സംയുക്തമായി നടത്തിയ പരിശോധനയിൽ വ്യാപകമായ തോതിൽ ഭക്ഷണശാലകളിലെ വൃത്തിയില്ലായ്മ കണ്ടത്തി.

വട്ടോളിയിലെ മലബാർ ഹോട്ടലിന് പിഴ ചുമത്തുകയും ഹോട്ടൽ ഒരാഴ്ച അടച്ചിട്ട് ശുചീകരണം നടത്താനും നിർദേശിച്ചു. തൊട്ടിൽ പാലത്തും തളീക്കരയിലും കായക്കൊടിയിലും ഭക്ഷണശാലകളിൽ ആവശ്യത്തിന് ശുചിത്വം പുലർത്തുന്നില്ല എന്ന് പരിശോധനയിൽ കണ്ടത്തുകയും നടപടിയെടുക്കുകയും മുന്നറിയിപ്പുകൾ നൽകുകയും ചെയ്ത സംഭവങ്ങൾ ഉണ്ട്.

കുറ്റ്യാടി ടൗണിലെ ഹോട്ടലുകളിലെ മലിനജലം നഗരത്തിലെ ഓവുചാലുകളിൽ തള്ളുന്നത് ഏറെ വിവാദമായിരുന്നു. ഓവുചാലന്‍റെ നവീക രണ പ്രവൃത്തിക്കിടയിലാണ് മലിനജലം ഒഴുക്കാനുള്ള കുഴലുകൾ കണ്ടത്തിയത്. ഓവൂ ചാലിലെ മഴവെള്ളത്തോടപ്പം മലിനജലം ഒഴുക്കി വിടുന്നതിന്‍റെ ഫലമായി കുറ്റ്യാടി പുഴയും മലിനീകരിക്കപ്പെടുകയാണ്.

ബർഗർ, ചിക്കൻ റോൾ ഉൾപ്പെടെയുള്ള മാംസങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് ഭഷ്യ വിഷബാധ പല സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ട്. ശാസ്ത്രീയമായ മാലിന്യ നിർമാർജനം മാലിന്യങ്ങളുടെ സംസ്ക്കരണം എന്നിവ ഇത്തരം സ്ഥാപനങ്ങളിൽ ഇല്ല. ജീവനക്കാർക്ക് ആവശ്യമായ ആരോഗ്യ ശുചിത്വം പാലിക്കുന്നതിൽ ജാഗ്രത കുറവുണ്ട്.

ഭക്ഷണം വിതരണം ചെയ്യുമ്പോൾ ധരിക്കേണ്ട കൈയുറകൾ, തല മറക്കാനുള്ള തൊപ്പികൾ എന്നിവ പലയിടത്തും ഉപയോഗിക്കാറില്ല.