തദ്ദേശ വാർഡ് വിഭജനം: 20 കോടിയുടെ അധികബാധ്യത
തദ്ദേശ വാർഡ് വിഭജനം: 20 കോടിയുടെ  അധികബാധ്യത
Sunday, September 15, 2024 2:27 AM IST
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം പൂർത്തിയാക്കിയപ്പോൾ, പുതിയ 1712 അംഗങ്ങളുടെ ഓണറേറിയം ഇനത്തിൽ മാത്രം പ്രതിവർഷം അധികമായി കണ്ടെത്തേണ്ടിവരുന്നത് 14.65 കോടി രൂപ.

സിറ്റിംഗ് ഫീസ് അടക്കമുള്ള മറ്റു ചെലവുകൾ കൂടി കണക്കാക്കുന്പോൾ പ്രതിവർഷ അധികബാധ്യത 20 കോടിക്കു മുകളിലെത്തുമെന്നാണു കണക്കാക്കുന്നത്. തദ്ദേശ സ്ഥാപന അംഗങ്ങളുടെ ഓണറേറിയം 50 ശതമാനം വരെ വർധിപ്പിക്കണമെന്ന ശിപാർശയും സർക്കാരിനു മുന്നിലുണ്ട്.

എന്നാൽ, സാന്പത്തിക പ്രതിസന്ധിമൂലമാണ് ഇതു നടപ്പാക്കാതിരുന്നത്. ശിപാർശ നടപ്പായാൽ അധികബാധ്യതയുടെ കോടികൾ ഇനിയും ഉയരും.

തദ്ദേശവാർഡ് വിഭജനം പൂർത്തിയായതോടെ നിലവിലുള്ള 21,900 തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ എണ്ണം 23,612 ആയി ഉയരും.

ത്രിതല പഞ്ചായത്തുകളിൽ ഗ്രാമപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ പുതിയ അംഗങ്ങൾ വരുന്നത്. ഇവിടെ 1375 പുതിയ വാർഡുകളാണു വരുന്നത്. ഗ്രാമപഞ്ചായത്ത് അംഗത്തിന് 7,000 രൂപയാണ് പ്രതിമാസം ഓണറേറിയം ഇനത്തിൽ ലഭിക്കുന്നത്. ഇവർക്കു മാത്രം പ്രതിമാസം 96.25 ലക്ഷം രൂപ അധികമായി കണ്ടെത്തണം.

ബ്ലോക്ക് പഞ്ചായത്തുകളിൽ 187 അംഗങ്ങൾ പുതുതായി വരും. 7,600 രൂപയാണ് ഓണറേറിയം. ജില്ലാ പഞ്ചായത്തിൽ 15 ഡിവിഷനുകളാണ് വർധിക്കുക. 8800 രൂപയാണ് പ്രതിമാസ ഓണറേറിയം.


കോർപറേഷനുകളിൽ ഏഴു വാർഡുകളും മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും ഉയരും. യഥാക്രമം 8200, 7600 രൂപ വീതമാണ് അംഗങ്ങളുടെ ഓണറേറിയം. ത്രിതല പഞ്ചായത്തുകൾക്ക് പിന്നാലെ മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ വാർഡുകളുടെ എണ്ണം കൂടി പുനർനിർണയിച്ചു സർക്കാർ വിജ്ഞാപനം ഇറക്കിയതോടെയാണ് ചിത്രം വ്യക്തമായത്. സംസ്ഥാനത്ത് 2025 ഒക്ടോബർ-നവംബറിലായാണ് തദ്ദേശ തെരഞ്ഞെടുപ്പു നടക്കുക.

പുതുതായി വരുന്ന 1712 ജനപ്രതിനിധികളിൽ പകുതിയിലേറെയും വനിതകളായിരിക്കും. വാർഡ് പുനർവിഭജന പട്ടിക വന്നതോടെ ഇനി അതിർത്തിനിർണയ ചർച്ചകളിലേക്ക് കടക്കേണ്ടതുണ്ട്. അതിനുള്ള മാർഗനിർദേശവും പുറപ്പെടുവിച്ചു.

വാർഡുകളുടെ അതിർത്തികൾ പുനർ നിർണയിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ഭൂപടം തയാറാക്കാനും ആവശ്യമായ സാങ്കേതികസഹായം ലഭ്യമാക്കാനും നോഡൽ ഏജൻസിയായി ഇൻഫർമേഷൻ കേരള മിഷനെ ചുമതലപ്പെടുത്തി.

തദ്ദേശ സെക്രട്ടറിമാർ അതിർത്തി നിർണയിച്ച് വാർഡുകൾക്ക് പേരു നൽകും. അതോടൊപ്പം ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ആക്ഷേപങ്ങളും പരാതികളും കേൾക്കുന്ന നടപടികളും തുടരും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.