യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം;ലഹരിമാഫിയാ ബന്ധവും അന്വേഷിക്കുന്നു
യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം;ലഹരിമാഫിയാ ബന്ധവും അന്വേഷിക്കുന്നു
Wednesday, September 18, 2024 1:57 AM IST
കൊല്ലം: മദ്യലഹരിയിൽ സ്കൂട്ടർ യാത്രികയെ കാർകയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ ലഹരി മാഫിയാ ബന്ധം അന്വേഷിക്കാൻ പോലീസ് തീരുമാനം. മാത്രമല്ല പ്രതികളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് വിശദമായ തെളിവെടുപ്പും നടത്തേണ്ടതുണ്ട്.

ഇതിനായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് ഇന്നോ നാളെയോ അപേക്ഷ നൽകും. മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപുല്ലുവിള വീട്ടിൽ നൗഷാദിന്‍റെ ഭാര്യ കുഞ്ഞുമോൾ (45) ആണ് തിരുവോണ ദിവസം നാട്ടുകാർ നോക്കിനിൽക്കേ ദാരുണമായി കൊല്ലപ്പെട്ടത്.

കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മൽ (29), ഇയാളുടെ വനിതാ സുഹൃത്തും കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറുമായ നെയ്യാറ്റിൻകര സ്വദേശിനി ശ്രീക്കുട്ടി (27) എന്നിവരാണ് അറസ്റ്റിലായത്.

ഇവർ ഇപ്പോൾ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ റിമാൻഡിലാണ്. അതേസമയം അജ്മലിന്‍റെ ഡ്രൈവിംഗ് ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. തുടർ നടപടികൾ പിന്നീട് തീരുമാനിക്കും.

ഇരുവരും മദ്യ ലഹരിയിലായിരുന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മദ്യത്തോടൊപ്പം മയക്കുമരുന്നും ഇവർ ഉപയോഗിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. അങ്ങനെയെങ്കിൽ മയക്കുമരുന്ന് ഇവർക്ക് എവിടുന്ന് കിട്ടി, ലഹരി റാക്കറ്റുമായി ഇവർക്കുള്ള ബന്ധം എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്താൻ അന്വേഷണം നടത്തുമെന്ന് ശാസ്താംകോട്ട പോലീസ് പറഞ്ഞു.

ഡോ. ശ്രീക്കുട്ടി വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. പിന്നീട് വിവാഹ മോചനം നേടി. അതിനു ശേഷമാണ് നാലുമാസം മുമ്പ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഇരുവരും പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം ദൃഢമാകുകയായിരുന്നു.

ഇതിനിടയിൽ ശ്രീക്കുട്ടിയിൽ നിന്ന് ലക്ഷങ്ങൾ അജ്മൽ കൈവശപ്പെടുത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഡോ. ശ്രീക്കുട്ടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവരുടെ പ്രാദേശികമായ വിവരങ്ങൾ അറിയുന്നതിന് പോലീസ് സംഘം നെയ്യാറ്റിൻകരയിലും അന്വേഷണം നടത്തും.


അവിടത്തെ പോലീസ് സ്റ്റേഷനിൽനിന്ന് ശാസ്താംകോട്ട പോലീസ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുമുണ്ട്. ഡോക്‌ടറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് പിരിച്ചു വിടുകയും ചെയ്തു.

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപം ഒരു വീട്ടിലാണ് ഡോ. ശ്രീക്കുട്ടി താമസിച്ചു വന്നിരുന്നത്. ഇവിടെ അജ്മലും ഏതാനും സുഹൃത്തുക്കളും സ്ഥിരമായി എത്താറുണ്ടായിരുന്നു. വീട്ടിൽ എല്ലാ ദിവസവും മദ്യപാനം നടന്നിരുന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവോണ ദിവസം ഇവർ ഒരു സുഹൃത്തിന്‍റെ വീട്ടിൽ എത്തിയാണ് മദ്യപിച്ചത്. പിന്നീട് യാത്രയ്ക്കിടെ കാറിൽവച്ചും ഇവർ മദ്യപിച്ചു. അജ്മലിന്‍റെ സൗഹൃദത്തിൽ വേറെയും യുവതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇതു സംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

ഇയാളുടെ സുഹൃത്തുക്കൾ അടക്കമുള്ളവരിൽനിന്ന് മൊഴിയെടുക്കും. അജ്മലിനെതിരേ നിലവിൽ അഞ്ചു കേസുകൾ നിലവിലുണ്ട്. വാഹനങ്ങൾ വാടകയ്ക്ക് എടുത്ത ശേഷം മറിച്ചുവിറ്റതും കെഎസ്ആർടിസി ബസ് ആക്രമിച്ചു തകർത്തതും ഇതിൽ ഉൾപ്പെടും. പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ ചന്ദനത്തടി കടത്തിയ കേസിലും അജ്മൽ പ്രതിയാണ്.

കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കഴിഞ്ഞ ദിവസം വൈകുന്നേരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി.

സംഭവത്തിൽ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്. ഇതുകാരണം പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുക പോലീസിനെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്കരമാകും. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.