ഇന്ന് വൻ പോരാട്ടം
ഇന്ന് വൻ പോരാട്ടം
Tuesday, March 26, 2024 3:09 AM IST
ചെന്നൈ: ഐപിഎൽ ട്വന്‍റി 20 ക്രിക്കറ്റിൽ ഇന്ന് വൻ പോരാട്ടം. നിലവിലെ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സസ് വൻ പോരാട്ടത്തിന് സ്വന്തം കളത്തിൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രണ്ടു പുതിയ ക്യാപ്റ്റൻമാരുടെ തന്ത്രങ്ങളുടെ പോരാട്ടത്തിനു കൂടിയാണ് ചെന്നൈ വേദിയാകുക.

ഉദ്ഘാടന മത്സരത്തിനു ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേ മഹേന്ദ്ര സിംഗ് ധോണി നായകസ്ഥാനത്തുനിന്ന് മാറിയശേഷമാണ് ഋതുരാജ് ഗെയ്ക്‌വാദ് ചെന്നൈയുടെ നായകനായത്. നവംബറിൽ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ ചേർന്നതോടെ ടൈറ്റൻസിന്‍റെ നായകനായതാണ് ഗിൽ.

ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണെങ്കിലും തന്ത്രങ്ങൾ ഒരുക്കുന്നതിൽ മികവുണ്ടെന്ന് മുംബൈ ഇന്ത്യൻസിനെതിരേയുള്ള മത്സരം വ്യക്തമാക്കിയതാണ്. ക്യാപ്റ്റനാണെങ്കിലും ധോണിയുടെ ഉപദേശങ്ങൾ സ്വീകരിച്ചു മുന്നോട്ടുപോകുന്ന ഗെയ്ക്‌വാദിന് ഉദ്ഘാടന മത്സരത്തിൽ തന്നെ മികച്ച ജയം നേടിയെടുക്കാനായി.


ബാറ്റിംഗിലും ബൗളിംഗിലും ചെന്നൈ സൂപ്പർ കിംഗ്സ് കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനേക്കാൾ മികവ് പുറത്തെടുത്തിരുന്നു. മുഷ്താഫിസുർ റഹ്മാന്‍റെ നാലു വിക്കറ്റ് പ്രകനടമാണ് ഉദ്ഘാടനമത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ തകർത്തത്.

മുംബൈ ഇന്ത്യൻസിനെതിരേ ബാറ്റിംഗിൽ മികച്ച തുടക്കം ലഭിച്ചിട്ടും ഗുജറാത്തിന് അത് മുതലാക്കാനായില്ല. എന്നാൽ പ്രധാന ബൗളറായ മുഹമ്മദ് ഷമി ഇല്ലായിരുന്നിട്ടും മുംബൈയെ തോൽപ്പിക്കാനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.