‘ഓവർ ത്രോ റൺസ് അന്പയറുടെ പിഴവ്’
‘ഓവർ ത്രോ റൺസ് അന്പയറുടെ പിഴവ്’
Monday, July 15, 2019 11:58 PM IST
ഏകദിന ക്രിക്കറ്റ് ലോകകപ്പ് സമാപിച്ചെങ്കിലും വിവാദങ്ങള്‍ തീരുന്നില്ല. മാര്‍ട്ടിന്‍ ഗപ്റ്റിലിന്‍റെ ഓവര്‍ ത്രോയില്‍ ഇംഗ്ലണ്ടിന് അന്പയർ ആറു റൺസ് അനുവദിച്ചതിനെ മുൻ അന്പയർ സൈമൺ ടോഫൽ ചോദ്യം ചെയ്തു. ഐസിസിയുടെ നിയമപ്രകാരം ഇംഗ്ലണ്ടിന് ലഭിക്കേണ്ടിയിരുന്നത് അഞ്ചു റണ്‍സ് മാത്രമാണെന്ന് ടോഫല്‍ പറഞ്ഞു.

ഇംഗ്ലണ്ടിന് അബദ്ധവശാല്‍ ആറു റണ്‍സ് നല്‍കുകയായിരുന്നുവെന്നും അത് കൃത്യമായ പിഴവായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമ്പയര്‍മാര്‍ക്ക് കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ തെറ്റുപറ്റിയെന്നും ടോഫല്‍ പറഞ്ഞു. ഐസിസിയുടെ മികച്ച അമ്പയറിനുള്ള അവാര്‍ഡ് അഞ്ച് തവണ നേടിയിട്ടുള്ള വ്യക്തിയാണ് ടോഫല്‍. ഓവര്‍ ത്രോയില്‍ ലഭിക്കുന്ന റണ്‍സുമായി ബന്ധപ്പെട്ട് ഐസിസിയുടെ 19.8 നിയമത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ‘ഫീല്‍ഡറുടെ ഓവര്‍ ത്രോയില്‍ പന്ത് ബൗണ്ടറി ലൈന്‍ കടക്കുകയാണെങ്കില്‍ ആ ബൗണ്ടറി റണ്‍സ് അനുവദിക്കും. എന്നാല്‍, ആ ബൗണ്ടറിയോടൊപ്പം ഫീല്‍ഡര്‍ പന്ത് എറിയുമ്പോള്‍ ബാറ്റ്‌സ്മാന്‍ ഓടി പൂര്‍ത്തിയാക്കിയ റണ്‍സ് മാത്രമാണ് അനുവദിക്കുക. ആ ത്രോയുടെ സമയത്ത് ബാറ്റ്‌സ്മാന്‍ ക്രീസിലെത്തിയില്ലെങ്കില്‍ ആ റണ്‍ പരിഗണിക്കുകയില്ല’


ഈ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സാണ് അനുവദിക്കേണ്ടിയിരുന്നത്. കാരണം ഗപ്റ്റില്‍ പന്ത് എറിയുമ്പോള്‍ സ്റ്റോക്‌സും ആദില്‍ റഷീദും രണ്ടാം റണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍, ഫീല്‍ഡ് അമ്പയര്‍ കുമാര്‍ ധര്‍മസേന ഇംഗ്ലണ്ടിന് ആറു റണ്‍സ് അനുവദിക്കുകയായിരുന്നു.

രണ്ടാമത്തെ റൺ പൂർത്തിയാക്കാത്ത സ്ഥിതിക്ക് ആദില്‍ റഷീദായിരുന്നു സ്റ്റോക്‌സിനു പകരം അടുത്ത പന്ത് നേരിടേണ്ടിയിരുന്നത്. ഇങ്ങനെയായിരുന്നെങ്കിൽ ഫലം ഒരുപക്ഷേ മറ്റൊന്നാകുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.