സെമി ഉറപ്പാക്കാൻ
സെമി ഉറപ്പാക്കാൻ
Thursday, June 27, 2019 12:50 AM IST
മാഞ്ചസ്റ്റർ: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ഇറങ്ങും. ഈ ലോകകപ്പിലെ കറുത്ത കുതിരകളായ വെസ്റ്റ് ഇൻഡീസ് ആണ് ഇന്ത്യയുടെ എതിരാളി. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ തോൽവിയുടെ വക്കിൽനിന്ന് രക്ഷപ്പെട്ട ഇന്ത്യക്ക് തങ്ങളുടെ കരുത്ത് തെളിയിക്കേണ്ടത് ആവശ്യകതയാണ്.

ഈ ലോകകപ്പിൽ 100 ശതമാനം വിജയം നേടിയ ടീമാണ് ഇന്ത്യ. ഇന്നത്തേതുൾപ്പെടെ ഇന്ത്യക്കുശേഷിക്കുന്നത് നാല് മത്സരങ്ങൾ, അതിൽ രണ്ട് എണ്ണം ജയിച്ചാൽ സെമിയിലെത്താം. അതേസമയം, വെസ്റ്റ് ഇൻഡീസിന് ഇതുവരെ ജയിക്കാൻ സാധിച്ചത് ഒരു മത്സരം മാത്രമാണ്. ശേഷിക്കുന്നത് ഇന്നത്തേതുൾപ്പെടെ മൂന്ന് മത്സരങ്ങളും. മൂന്നിലും ജയിച്ചാൽ സെമിയിലെത്താനുള്ള വിദൂര സാധ്യത വിൻഡീസിനും ഉണ്ട്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒരെണ്ണം മഴയിൽ ഒലിച്ചുപോയപ്പോൾ നാലെണ്ണത്തിൽ കരീബിയൻ സംഘം തോൽവി രുചിച്ചിരുന്നു. അതുകൊണ്ട് സെമി സാധ്യത നിലനിർത്താനുള്ള കഠിന പ്രയത്നമായിരിക്കും വെസ്റ്റ് ഇൻഡീസിന്‍റെ ഭാഗത്തുനിന്നുണ്ടാകുക.

ധോണിയും മധ്യനിരയും

ഇന്ത്യൻ ടീം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മധ്യനിര ബാറ്റിംഗിന്‍റെ ദയനീയ പ്രകടനമാണ്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ എം.എസ്. ധോണിയുടെ ഇന്നിംഗ്സ് വൻ വിമർശനത്തിനു വഴിവച്ചിരുന്നു. 52 പന്ത് നേരിട്ട ധോണി 28 റണ്‍സ് മാത്രമായിരുന്നു അന്ന് എടുത്തത്. ആവശ്യഘട്ടത്തിൽ കേദാർ ജാദവിനെ ധോണിക്കു മുന്പേ ഇറക്കി മധ്യനിരയുടെ കരുത്ത് വർധിപ്പിക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. നാലാം നന്പറിൽ വിജയ് ശങ്കർ പരാജയപ്പെടുന്നതും ഈ അഭിപ്രായത്തിനു വളമേകുന്നു. ഹാർദിക് പാണ്ഡ്യ ഹിറ്റർ റോളിൽ അനുയോജ്യനാണെങ്കിലും മറുവശത്തുനിന്നുള്ള പിന്തുണ ഇല്ലാതാകുന്പോൾ സമ്മർദത്തിലാകുന്നുണ്ട്.

പന്തിന്‍റെ വരവ്

ശിഖർ ധവാന്‍റെ പുറത്താകലോടെ ടീമിലെത്തിയ യുവതാരം ഋഷഭ് പന്ത് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുമോയെന്നതും പ്രധാന ചോദ്യമാണ്. വിജയ് ശങ്കറിന്‍റെ തെരഞ്ഞെടുപ്പ് പരാജയമായെന്ന് ടീം മാനേജ്മെന്‍റ് നിലപാടെടുത്താൽ മാത്രമേ പന്തിന് അവസാന പതിനൊന്നിൽ സ്ഥാനം ലഭിക്കാൻ സാധ്യതയുള്ളൂ.


വിൻഡീസ് പേസ്

പേസ് ബൗളർമാരാണ് വിൻഡീസിന്‍റെ കരുത്ത്. അഫ്ഗാനിസ്ഥാന്‍റെ സ്പിന്നിനു മുന്നിൽ പതറിയ ഇന്ത്യക്ക് വിൻഡീസ് പേസർമാരെ ഫലപ്രദമായി നേരിടാൻ സാധിക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നു. പേസ് ബൗളിംഗിൽ സ്ട്രൈക്ക് കൈമാറാൻ ധോണിക്ക് സാധിക്കുമെന്നും അവർ വിലയിരുത്തുന്നു. ലോകകപ്പിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് മികച്ച തുടക്കമിട്ട വെസ്റ്റ് ഇൻഡീസിനു പിന്നീട് തിളങ്ങാൻ സാധിച്ചിട്ടില്ല. പരിക്കേറ്റ് പുറത്തായ ആന്ദ്രേ റസൽ എന്ന ഓൾ റൗണ്ടറുടെ അഭാവം അവർക്ക് തിരിച്ചടിയായേക്കാം. എന്നാൽ, കോട്രെൽ, കെമർ റോച്ച്, ഹോൾഡർ തുടങ്ങിയവർ അണിനിരക്കുന്ന പേസ് ആക്രമണമാണ് വിൻഡീസിന്‍റെ കരുത്ത്. ക്രിസ് ഗെയ്ൽ ഫോം കണ്ടെത്തിയാൽ ഇന്ത്യക്ക് അതൊരു ഭീഷണിയാകും.

ഇന്ത്യൻ പേസ് ആക്രമണത്തിന് ജസ്പ്രീത് ബുംറയ്ക്കൊപ്പം ഭുവനേശ്വർ കുമാർ തിരിച്ചെത്തുമോ അതോ, ഹാട്രിക് നേടിയ മുഹമ്മദ് ഷാമി തുടരുമോ എന്നും കണ്ടറിയണം.

തെളിഞ്ഞ ആകാശം

മാഞ്ചസ്റ്ററിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ ആയിരുന്നെങ്കിലും ഇന്ന് തെളിഞ്ഞ ആകാശമായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. കഴിഞ്ഞ ദിവസങ്ങളിലെ മഴ ഇന്ത്യൻ ടീമിന്‍റെ പരിശീലനത്തെ ബാധിച്ചിരുന്നു. മഴയെത്തുടർന്ന് ഇൻഡോറിലാണ് ഇന്ത്യ പരിശീലനം നടത്തിയത്.
മാഞ്ചസ്റ്ററിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോഴും മഴ രസച്ചരട് പൊട്ടിച്ചിരുന്നു. എന്നാൽ, ഇന്ന് മഴ ഉണ്ടാകില്ലെന്നാണ് പ്രവചനം. രാവിലെ 18 ഡിഗ്രി സെൽഷസും ഉച്ചകഴിഞ്ഞ് 25 ഡിഗ്രി സെൽഷസുമായിരിക്കും താപനില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.