ഹോക്കിയിൽ ഒത്തുകളി: ലോകകപ്പ് ചാന്പ്യന്മാരായ ബെൽജിയം വിവാദത്തിൽ
Wednesday, January 16, 2019 11:55 PM IST
ന്യൂഡൽഹി: ഹോക്കി പ്രൊലീഗ് പത്തൊന്പതിനു തുടങ്ങാനിരിക്കെ ഇന്‍റർനാഷണൽ ഫെഡറേഷൻ ഒാഫ് ഹോക്കി പ്രതിസന്ധിയിൽ.

2015 മുതൽ ഇന്ത്യയിൽ നടന്ന വേൾ കപ്പ് മത്‌സരങ്ങൾ വരെയുള്ള 20 മത്‌സരങ്ങളിൽ ബെൽജിയം താരങ്ങൾ ഒത്തുകളിച്ചെന്ന കണ്ടെത്തലാണ് ഫെഡറേഷനെ ബാധിച്ചിച്ചിരിക്കുന്നത്. ബെൽജിയത്തിലെ മാധ്യമമാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. വാർത്തയെ തുടർന്നു നടത്തിയ അന്വേഷണത്തിൽ മൂന്നു താരങ്ങളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സ്പോർസാ.ബിഇ എന്ന വെബ്സൈറ്റാണ് വാർത്ത പുറത്തുവിട്ടത്. വിഷയത്തിൽ അന്വേഷണം നടത്തിവരികയാണെന്നും ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനമെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും ബെൽജിയം ഹോക്കി ഫെഡറേഷൻ മുതിർന്ന അംഗം അറിയിച്ചു.


പ്രൊ ഹോക്കി ലീഗിന്‍റെ ഉദ്ഘാടന മത്‌സരത്തിൽ ബെൽജിയം സ്പെയിനെ നേരിടാനിരിക്കെയാണ് വിവാദം ഉടലെടുത്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.