ഭരണങ്ങാനം: മീനച്ചിലാറ്റില്‍ ഭരണങ്ങാനം ഭാഗത്ത് കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി.

അടിമാലി കരിങ്കുളം കൈപ്പന്‍പ്ലാക്കല്‍ ജോമോന്‍ ജോസഫിന്‍റെ മകന്‍ അമല്‍ കെ. ജോമോന്‍(19), മുണ്ടക്കയം പാലൂര്‍ക്കാവ് പന്തപ്ലാക്കല്‍ ബിജി ജോസഫിന്‍റെ മകന്‍ ആല്‍ബിന്‍ ജോസഫ് (21) എന്നിവരെയാണ് കാണാതായത്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ഇന്നലെ രാത്രി വെെകിയും തെരച്ചില്‍ നടത്തിയിരുന്നു.

വൈകുന്നേരം നാലോടെയാണ് സംഭവം. ഇരുവരും ഭരണങ്ങാനത്തെ ജര്‍മ്മന്‍ ഭാഷാ പരിശീലന സ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ്. പഠിക്കുന്ന സ്ഥാപനത്തിനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവര്‍ ഇടയ്ക്ക് ഇതേ കടവില്‍ കുളിക്കാനിറങ്ങുമായിരുന്നു. വിലങ്ങുപാറ പാലത്തിനടിയിലെ കുളിക്കടവിലാണ് കുളിക്കാനിറങ്ങിയത്.


കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മീനച്ചിലാറ്റില്‍ ഒഴുക്ക് ശക്തിപ്പെട്ടിരുന്നു. മൂന്നു വിദ്യാര്‍ഥികളാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ ഡെവിന്‍ എന്ന വിദ്യാര്‍ഥി രക്ഷപ്പെട്ടു. കോഴ്‌സ് പൂര്‍ത്തിയായി പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു ഇരുവരും. ഇന്ന് രാവിലെ മുതൽ തെരച്ചിൽ പുനരാരംഭിക്കും.