കാര്‍ഷികപ്പെരുമയുടെ കോട്ടയം സെല്‍ഫി
Friday, June 28, 2024 5:25 AM IST
കോട്ടയം: എഴുപത്തഞ്ചാം വയസിലും കോട്ടയം ജില്ലയുടെ തനിമ മങ്ങിയിട്ടില്ല. ഭക്ഷണത്തിലും ഭാഷണത്തിലും വിവരത്തിലും വേഷത്തിലും കോട്ടയത്തിനുണ്ടൊരു സെല്‍ഫി. തൂവെള്ള കോട്ടണ്‍മുണ്ടും ജുബ്ബയും കച്ചത്തോര്‍ത്തും കട്ടിമീശയും കാലന്‍കുടയുമൊക്കെയായി അച്ചായന്‍റെ നടത്തത്തിനുണ്ട് തനതു ലുക്ക്. ചട്ടയും മുണ്ടും കുണുക്കും നേരിയതും അണിഞ്ഞ അമ്മച്ചിമാരുടെ ആടയാഭരണങ്ങള്‍ ഒരഴകും അലങ്കാരവുമാണ്. മണ്ണില്‍ വിയര്‍പ്പൊഴുക്കി വിളവിന്‍റെ വിസ്മയം കാഴ്ചവച്ച അധ്വാനികളുടെ നാടുമാണിത്.

റബറിനു മുന്‍പ് പാടങ്ങളും തെങ്ങിന്‍തലപ്പുകളും കപ്പത്തോട്ടങ്ങളും കരിമ്പിന്‍പാടങ്ങളും കുരുമുളക് തോട്ടങ്ങളും ഇഞ്ചി, മഞ്ഞള്‍ കൃഷിയിടങ്ങളുമൊക്കെയായി സമൃദ്ധിയുടെ നാട്. കോട്ടയം, പൊന്‍കുന്നം, പാലാ, ചങ്ങനാശേരി അങ്ങാടികളിലെത്തുന്ന മലഞ്ചരക്കിന് പെരുമയുണ്ടായിരുന്നു. രണ്ടാം മഹായുദ്ധത്തിനുശേഷം നാട്ടുകാരുടെ വറുതി മാറ്റിയത് കപ്പയും ഉണക്കമീനുമാണ്. ശുദ്ധമായ ശര്‍ക്കരയുണ്ടാക്കുന്ന ആലകള്‍ മീനച്ചിലിലും കട്ടച്ചിറയിലും പലതായിരുന്നു.

മീനച്ചിലോരത്ത് ഓടും ഇഷ്ടികയും മണ്‍പാത്രങ്ങളും നിര്‍മിച്ചിരുന്നു. കായലും പുഴയും അതിരിടുന്ന കുട്ടനാട് നിറയെ നെല്ലും തെങ്ങും നാട്ടുമാവും. തീരമേഖലയില്‍ കയറും തഴപ്പായയും കക്കയും അനേകര്‍ക്ക് അന്നമായിരുന്നു.മലയോരങ്ങളില്‍ കശുമാവും തേയിലയും വ്യാപകമായിരുന്നുവെന്നു കേട്ടാല്‍ വിശ്വസിക്കാന്‍ തോന്നില്ല.

ജില്ലയുടെ ഭൂമിശാസ്ത്രം മാറ്റിയെഴുതിയത് മുണ്ടക്കയം മലയോരങ്ങളില്‍ മര്‍ഫി സായിപ്പ് നട്ടുവളര്‍ത്തിയ റബര്‍ മരങ്ങളാണ്. മലയന്‍ ഇനം റബര്‍ തോട്ടങ്ങള്‍ പലതുണ്ടായി. അവിടെനിന്നും റബര്‍ക്കുരു പെറുക്കി ചെറുകിടക്കാരും റബര്‍ നട്ടു. റബര്‍ ബോര്‍ഡ് വന്നതോടെ ബഡ് ക്ലോണ്‍ മരങ്ങളുടെ പെരുമക്കാലമായി. അവര്‍ വികസിപ്പിച്ച ആര്‍ആര്‍ഐഐ 105 ഇനം ക്ലോണാണ് അനേകരുടെ അല്ലല്‍ അകറ്റിയതും നല്ലകാലത്തിന്‍റെ തലേവര തെളിയിച്ചതും. അങ്ങനെ റബറില്‍ ജില്ല പുതിയ ഉയരങ്ങള്‍ താണ്ടി.

ജീവിതപ്രയാണത്തില്‍ കുടിയേറ്റക്കാരുടെ പിള്ളത്തൊട്ടിലാണ് കോട്ടയം. മലബാറിലേക്കും മലനാട്ടിലേക്കും വിദേശങ്ങളിലേക്കും തലമുറകള്‍ കുടിയേറിക്കൊണ്ടിരുന്നു. പെരിയാറും ഭാരതപ്പുഴയും താണ്ടി മലബാറിലേക്ക് മണ്ണുതേടിയുള്ള പൂര്‍വികരുടെ സഹന സാഹസയാത്ര. മണിമലയാറും പെരിയാറും തുഴഞ്ഞുകയറി ഇടുക്കി മലകളിലേക്കുള്ള മറ്റൊരു പ്രയാണം. കടന്നു ചെന്നിടങ്ങളിലൊക്കെ കനകം വിളയിക്കുകയും മികവിന്‍റെ സംസ്‌കാരം വിതയ്ക്കുകയും ചെയ്യുന്ന പാരമ്പര്യം കോട്ടയംകാര്‍ക്കുണ്ട്.

കോട്ടയം ജില്ല ജനിച്ചപ്പോള്‍ കോട്ടയത്ത് പാളവും തീവണ്ടിയും എത്തിയിട്ടില്ല. കെകെ റോഡും എംസി റോഡുമാണ് അക്കാലത്തെ പാതകള്‍. കോണ്‍ക്രീറ്റ് പതിച്ച ആ റോഡുകളിലും തുടര്‍ന്ന് മണ്‍പാതകളിലും കരി തുപ്പി ഓടിയിരുന്നു സ്വകാര്യ കമ്പനികളുടെ ബസുകള്‍.

അകത്തു യാത്രക്കാരും മുകളില്‍ സാമാനങ്ങളുമായി നീങ്ങിയ ആ ബസുകളാണ് ഗ്രാമങ്ങളുടെ ഗതി മാറ്റിമറിച്ചത്. ഹൈറേഞ്ച് ബസുകളില്‍ വാഴത്തൈയും കുരുമുളകുവള്ളിയും കപ്പയും ചേനയും ചേമ്പുമൊക്കെ കുടിയേറി. ഗ്രാമങ്ങളുടെ ഐശ്വര്യമായിരുന്നു ജീപ്പുകള്‍. അവരുടെ കരുതലാകട്ടെ കാളവണ്ടികളും. മണി കിലുക്കി റാന്തല്‍ വെളിച്ചത്തില്‍ ചാക്കുകള്‍ നിറച്ച് ആടിയുലഞ്ഞു നീങ്ങുന്ന കാളയും വണ്ടിയും.