ഗ്യാസ് കണക്‌ഷന്‍ മസ്റ്ററിംഗ് തിരക്കൊഴിവാക്കി നടപ്പാക്കണം
Sunday, June 30, 2024 6:36 AM IST
കടുത്തുരുത്തി: സിലിണ്ടര്‍ യഥാര്‍ഥ ഉപഭോക്താവിന്‍റെ കൈയിലാണെന്നുറപ്പാക്കാന്‍ നടത്തിവരുന്ന ഗ്യാസ് കണക്‌ഷന്‍ മസ്റ്ററിംഗ് (ഇകെവൈസി അപ്‌ഡേഷന്‍) തിരക്കൊഴിവാക്കി നടപ്പാക്കണമെന്ന ആവശ്യമുയരുന്നു. ആളുകള്‍ മസ്റ്ററിംഗ് വിവരം അറിഞ്ഞുകേട്ടു വരുന്നതോടെ കടുത്തുരുത്തിയില്‍ ഉള്‍പ്പെടെ ഗ്യാസ് ഏജന്‍സി ഓഫീസുകള്‍ക്കു മുന്നില്‍ വലിയ തിരക്കുണ്ടായതോടെയാണ് ഈ ആവശ്യവുമായി വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ രംഗത്ത് വന്നിരിക്കുന്നത്.

കടുത്തുരുത്തി - പെരുവ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഏജന്‍സിയുടെ മുന്നില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവരുടെ വലിയ തിരക്കാണ് ഉണ്ടാകുന്നത്. ഓഫീസിന് മുന്നിലെ ക്യൂ സമീപത്തെ റോഡിലേക്കു നീളുന്ന അവസ്ഥയുണ്ടായതോടെ കൂടുതല്‍ സമയം ക്യൂ നില്‍ക്കേണ്ടി വരുന്നത് പ്രായമായവരെ വലയ്ക്കുകയാണ്.

കൂടാതെ റോഡിലൂടെയുള്ള വാഹനഗതാഗതത്തിനും ആളുകളുടെ തിരക്ക് ബുദ്ധിമുട്ടുകളുണ്ടാക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതോടെയാണ് പ്രശ്‌നപരിഹാരത്തിന് അടിയന്തര നടപടി വേണമെന്ന ആവശ്യമുയര്‍ന്നിരിക്കുന്നത്.

ആധാറുമായി ബന്ധപ്പെട്ടുള്ള സൈറ്റ് ഉപയോഗിച്ചു വേണം മസ്റ്ററിംഗ് നടത്തേണ്ടതെന്നും പലപ്പോഴും സൈറ്റ് സ്ലോ ആകുന്നതിനാലാണ് ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതെന്നും ഏജന്‍സി നടത്തുന്നവര്‍ പറയുന്നു. കൂടാതെ മസ്റ്ററിംഗ് നടത്താനെത്തുന്നവരില്‍ കുറെയധികം ആളുകളുടെ ബുക്കിലെ പേര് മാറ്റേണ്ട സാഹചര്യമാണ്.

ബുക്കിന്‍റെ ഉടമ മരണപ്പെട്ടെങ്കിലും പേര് മാറാതെ കിടക്കുന്നതിനാല്‍ ഉടമയുടെ പേരു മാറ്റാതെ മസ്റ്ററിംഗ് നടത്താനാവില്ല. ഇത്തരത്തില്‍ നിരവധിയാളുകളുടെ ബുക്കുകളും ആധാര്‍ ഡീറ്റെയില്‍സും വാങ്ങി വച്ചിരിക്കുകയാണ്. ഇതെല്ലാം സമയത്ത് പരിഹരിക്കേണ്ടതുണ്ട്.

തിരക്കൊഴിവാക്കാന്‍ ക്രമീകരണങ്ങള്‍

മസ്റ്ററിംഗുമായി ബന്ധപ്പെട്ട് കടുത്തുരുത്തിയിലെ ഗ്യാസ് ഏജന്‍സിയില്‍ തിരക്കൊഴിവാക്കുന്നതിനും ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുമായി ഉപഭോക്താക്കള്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താമെന്നറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ജൂലൈ എട്ട് മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ രാവിലെ ആദ്യമെത്തുന്ന 250 ആളുകള്‍ക്കു വീതം മസ്റ്ററിംഗ് നടത്തിക്കൊടുക്കുന്ന വിധത്തില്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

ആദ്യം വരുന്നവര്‍ക്ക് ഓഫീസില്‍നിന്നു ടോക്കണ്‍ നല്‍കും. ഇന്ന് (ഞായര്‍) ഓഫീസ് പ്രവര്‍ത്തിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ, ഒന്ന് മുതല്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ ബുക്കിന്‍റെ ഉടമയുടെ പേര് മാറ്റി നല്‍കുന്നതിനായി വാങ്ങിവച്ചിരിക്കുന്ന ഉപഭോക്താക്കളുടെ ജോലികളാണ് നടക്കുന്നതെന്നും ഈ ദിവസങ്ങളില്‍ അല്ലാത്ത ആളുകള്‍ എത്തരുതെന്നുമാണ് അറിയിച്ചിരിക്കുന്നത്.

മസ്റ്ററിംഗിനായി എത്തുന്നവര്‍ ആധാര്‍ കാര്‍ഡ്, ഗ്യാസ് കണക്‌ഷന്‍ ബുക്ക്, രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പരുള്ള ഫോണ്‍ എന്നിവയുമായി വേണം എത്താന്‍. കൂടാതെ എച്ച്പിയുടെ ഉള്‍പ്പെടെ വിതരണക്കമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താന്‍ കഴിയും.