പ്രളയത്തിൽ തകർന്ന കീച്ചൻപാറ പാലത്തിന്‍റെ നവീകരണം ഇനി‍യുമകലെ
Sunday, June 30, 2024 5:47 AM IST
മുണ്ടക്കയം: മുപ്പത്തിനാലാംമൈൽ കീച്ചൻപാറ നിവാസികളുടെ ഏക ആശ്രയമായിരുന്ന കീച്ചൻപാറ പാലത്തിന്‍റെ നവീകരണം ഇനിയും അകലെ.

2021 ഒക്ടോബർ 16നുണ്ടായ പ്രളയത്തിലാണ് നെടുംതോടിന് കുറുകേയുണ്ടായിരുന്ന കോൺക്രീറ്റ് നടപ്പാലം തകർന്നത്. ഇതോടെ പ്രദേശവാസികളുടെ നേതൃത്വത്തിൽ തെങ്ങും മുളയും ചേർത്തുവച്ച് താത്കാലിക നടപ്പാലമുണ്ടാക്കി. മാസങ്ങൾ കഴിഞ്ഞതോടെ ബലക്ഷയത്തിലായ താത്കാലിക പാലം പിന്നീട് വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പുനർനിർമിച്ചു. വർഷങ്ങൾ പിന്നിട്ടതോടെ ഇതും ഇപ്പോൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.

താത്കാലിക പാലത്തിന്‍റെ കൈവരികൾ കാലപ്പഴക്കത്തെത്തുടർന്ന് തകർന്നു. പാലത്തെ താങ്ങി നിർത്തുന്ന തെങ്ങിൻതടിയും ജീർണിച്ച അവസ്ഥയിലാണ്. സ്കൂൾ തുറന്നതോടെ വിദ്യാർഥികളടക്കം ജീവൻ പണയംവച്ചാണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. മഴ ശക്തി പ്രാപിച്ചതോടെ നെടുംതോടിലെ വെള്ളം ഉയർന്നതും അപകടസാധ്യത വർധിപ്പിക്കുകയാണ്.

ദേശീയപാതയിൽ മുപ്പത്തിനാലാംമൈലിന് കരയിലുള്ള നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായിരുന്നു ഈ പാലം. ഇപ്പോൾ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. ടാക്സി വാഹനങ്ങളെ ആശ്രയിച്ചാൽ നല്ലൊരു തുക ചെലവാകുകയും ചെയ്യും. അതുകൊണ്ടുതന്നെ ജീവൻ പണയംവച്ച് അപകടത്തിലായ പാലത്തിലൂടെയാണ് പലരുടെയും സഞ്ചാരം.

കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമായതുകൊണ്ടുതന്നെ അധികാരികളും ഇതിന്‍റെ പുനർമാണത്തിന് മുൻകൈയെടുക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. അതേസമയം പാലം നിർമിക്കുന്നതിന് ഫണ്ട് അനുവദിച്ചെന്നും ഉടൻ നിർമാണ പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ടെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടാകുന്നില്ലെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു.