തകര്‍ന്ന റോഡ് നന്നാക്കാന്‍ നടപടിയായില്ല
Sunday, June 30, 2024 6:36 AM IST
പെരുവ: തകര്‍ന്ന റോഡ് നന്നാക്കാന്‍ നടപടിയായില്ല. പെരുവ ജംഗ്ഷന്‍ മുതല്‍ പെരുവ അമ്പലം വരെയുള്ള റോഡാണ് തകര്‍ന്ന് കാല്‍നടപോലും പറ്റാതായിരിക്കുന്നത്.

പെരുവയിലെ രണ്ട് ഗവണ്‍മെന്‍റ് ഹയര്‍ സെക്കൻഡറി സ്‌കൂളുകളിലേക്കു നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന വഴിയാണിത്. കൂടാതെ പിറവം, എറണാകുളം ഭാഗത്തേക്ക് ഇരുചക്രവാഹനമുള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണിത്. മഴ പെയ്താല്‍ വഴിയേത്, കുഴിയേത് എന്നറിയാന്‍ പറ്റാത്ത വിധം തകര്‍ന്ന് കിടക്കുകയാണ്.

റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പെരുവ -പെരുവണ്ണാമൂഴി റോഡിന്‍റെ ഭാഗമാണിത്. എന്നാല്‍ ഇതിന്‍റെ നിര്‍മാണം കരാറുകാരന്‍റെ അനാസ്ഥ മൂലം നിര്‍ത്തിവച്ചിരിക്കുയാണ്. ഇനി നിര്‍മാണം പൂര്‍ത്തിയാക്കണമെങ്കില്‍ പുതിയ കരാര്‍ ഉണ്ടാകണം. എങ്കിലും ഈ റോഡിന്‍റെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി 25 ലക്ഷം രൂപ അനുവദിച്ചതായി പിറവം എംഎല്‍എ അനൂപ് ജേക്കബിന്‍റെ സബ്മിഷന് മറുപടിയായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞിരുന്നു.

എന്നിട്ടും ഇക്കാര്യത്തില്‍ തുടര്‍നടപടിയായിട്ടില്ല. റോഡിന്‍റെ അറ്റകുറ്റപ്പണികളെങ്കിലും പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.