പട്ടയഭൂമിയിലെ മരം മുറിക്കാൻ അനുമതി നൽകുന്നതു പരിഗണനയിൽ: മന്ത്രി കെ. രാജൻ
Friday, June 28, 2024 5:25 AM IST
എരുമേലി: കേരള ലാൻഡ് അസൈൻമെന്‍റ് ആക്‌ട് പ്രകാരം കൈവശഭൂമിക്ക് പട്ടയം ലഭിച്ച കൃഷിക്കാർക്ക് തങ്ങളുടെ കൈവശത്തിലുള്ള ഭൂമിയിൽ പട്ടയം ലഭിച്ചതിനുശേഷം നട്ടുവളർത്തിയതും കിളിർത്ത് വന്നതുമായ ചന്ദനം ഒഴികെയുള്ള എല്ലാ വൃക്ഷങ്ങളും വെട്ടിയെടുക്കുന്നതിന് അധികാരം നൽകുന്ന ചട്ട ഭേദഗതി ഗവൺമെന്‍റിന്‍റെ പരിഗണനയിലാണെന്ന് റവന്യുമന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു.

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി തെക്ക്, എരുമേലി വടക്ക്, കോരുത്തോട് തുടങ്ങിയ വില്ലേജുകളിലെ കർഷകർ ഉൾപ്പെടെ സംസ്ഥാനത്തെ പട്ടയഭൂമി കൈവശമുള്ള മുഴുവൻ കൃഷിക്കാരും അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാണിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

നിയമവകുപ്പിൽനിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് മരം മുറിക്കുന്നതിന് കർഷകരുടെ അവകാശം ഉറപ്പുവരുത്തിക്കൊണ്ട് ചട്ടഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കി.