പാലാ നഗരസഭ വരുമാനം വർധിപ്പിക്കും; പദ്ധതി തയാറാക്കി കൗൺസിൽയോഗം
Friday, June 28, 2024 4:57 AM IST
പാലാ: വരവിനേക്കാള്‍ ചെലവ് അധികരിച്ച പാലാ നഗരസഭയെ രക്ഷിക്കാൻ വരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതികളുമായി നഗരസഭാ കൗൺസിൽയോഗം. കഴിഞ്ഞദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് കൂട്ടായ തീരുമാനമുണ്ടായത്.

നഗരസഭയുടെ വാര്‍ഷിക വരുമാനം ഏഴു കോടി രൂപയാണ്. എന്നാല്‍ പെന്‍ഷനും ശമ്പളവും ഉള്‍പ്പെടെ ഒരു വര്‍ഷത്തെ ചെലവ് ഒമ്പതു കോടി രൂപയും. തനതുഫണ്ട് സ്വരൂപിക്കാനാണ് ചില തീരുമാനങ്ങള്‍ സ്വീകരിച്ചതെന്നു ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ പറഞ്ഞു.

നഗരസഭാ കോംപ്ലക്സുകളിലെ ഒഴിവായിക്കിടക്കുന്ന മുറികള്‍ അടിയന്തരമായി ലേലം ചെയ്യും. ആര്‍വി പാര്‍ക്ക് ഓപ്പണ്‍ സ്റ്റേജ്, സിവില്‍ സ്റ്റേഷന്‍ ഓപ്പണ്‍ സ്റ്റേജ് എന്നിവ പൊതു പരിപാടികള്‍ നടത്തുന്നതിലേക്കായി വാടകയ്ക്കു നല്‍കും. നഗരസഭയുടെ കാലപ്പഴക്കം ചെന്ന ഓട്ടോറിക്ഷകള്‍, റോഡ് റോളര്‍, ആക്രിസാധനങ്ങള്‍ മുതലായവ ലേലം ചെയ്തു വില്‍ക്കും.

മൃഗാശുപത്രി കോമ്പൗണ്ടില്‍ എംസിഎഫ് സ്ഥാപിക്കുന്നത് ആദ്യ പ്രോജക്‌ടായി നടപ്പിലാക്കുന്നതിനു ശുചിത്വമിഷന് കത്ത് നല്‍കും. വയോമിത്രം മുനിസിപ്പല്‍ ലൈബ്രറിയുടെ താഴത്തെ നിലയിലേക്കു മാറ്റുന്നതിനും ഇതിനോടനുബന്ധിച്ച് മുനിസിപ്പല്‍ ലാബിന്‍റെ കളക്‌ഷന്‍ സെന്‍റര്‍ കൂടി സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. വയോമിത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഫോട്ടോസ്റ്റാറ്റ് മെഷീന്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളോടെ അക്ഷയകേന്ദ്രം ആരംഭിക്കും.

എംപി ഫണ്ട് ഉപയോഗിച്ച് സ്റ്റേഡിയത്തിന്‍റെ ഓപ്പണ്‍ ജിമ്മിന്‍റെ പ്രവൃത്തികള്‍ ചെയ്യുന്നതിനും വാടകയ്ക്കു നല്‍കിയിരിക്കുന്ന സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂളിനു പ്രത്യേക മീറ്റര്‍ നല്‍കി കണക്‌ഷന്‍ എടുക്കുന്നതിനും പ്രോജക്‌ടില്‍ ഉള്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു.

നഗരസഭയിലെ തെക്കേക്കരയില്‍ രണ്ടാമത്തെ ഹെല്‍ത്ത് ആന്‍റ് വെല്‍നസ് സെന്‍റര്‍ ഉടന്‍ ആരംഭിക്കും. കുമാരനാശാന്‍ പാര്‍ക്ക് ആധുനിക രീതിയില്‍ നവീകരിച്ച് ഏതെങ്കിലും സ്ഥാപനത്തിനു വാടകയ്ക്ക് കൊടുത്തു സുഗമമായി നടത്താനും അതുവഴി വരുമാനം ഉണ്ടാക്കാനും ലക്ഷ്യമിടുന്നു.