മഴ പെയ്താല്‍ നഗരമധ്യത്തിലെ പി.പി. ജോസ് റോഡില്‍ പ്രളയം
Thursday, June 27, 2024 6:45 AM IST
ചങ്ങനാശേരി: ഒരു മഴപെയ്താല്‍ ചങ്ങനാശേരി നഗരമധ്യത്തിലെ പി.പി. ജോസ് റോഡില്‍ പ്രളയം. വാഹനസഞ്ചാരവും കാല്‍നടപ്പും ദുരിതമാകും. യാത്രക്കാര്‍ക്ക് വെള്ളക്കെട്ടിലൂടെ നീന്തേണ്ട അവസ്ഥ. റോഡരുകില്‍ മാലിന്യവും ഉപയോഗശൂന്യമായ വാഹനങ്ങളും വ്യാപകമായി തള്ളിയിരിക്കുകയാണ്.

വെള്ളക്കെട്ടില്‍ ചവിട്ടാതെ ഫുട്പാത്തിലൂടെ പോകാമെന്നുവച്ചാല്‍ അവിടെ നിറയെ പുല്ലും കുറ്റിച്ചെടികളും വളര്‍ന്നനിലയിലാണ്. ഓടകള്‍ മുഴുവന്‍ മാലിന്യം നിറഞ്ഞതിനാല്‍ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. വെള്ളക്കെട്ടില്‍ നിലകൊള്ളുന്ന ട്രാന്‍സ്‌ഫോര്‍മറുകളും വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ക്കും കടുത്ത ഭീഷണിയാണ്. ഇങ്ങനെ ഒരവസ്ഥയില്‍ എങ്ങനെ വഴിനടക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.

സെന്‍ട്രല്‍ ജംഗ്ഷനില്‍നിന്നും എസ്ബി, അസംപ്ഷന്‍ കോളജുകളിലേക്കും പത്തിലേറെ ഹോസ്റ്റലുകള്‍, മോര്‍ക്കുളങ്ങര എകെഎം സ്‌കൂള്‍, ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, മോര്‍ക്കുളങ്ങര ക്ഷേത്രം തുടങ്ങിയ കേന്ദ്രങ്ങളിലേക്കും ചങ്ങനാശേരി ബൈപാസിലേക്കും എളുപ്പത്തില്‍ സഞ്ചരിക്കാവുന്ന റോഡാണിത്. ഈ റോഡിലെ ഇരുന്നൂറോളം മീറ്റര്‍ ഭാഗത്തും അസംപ്ഷന്‍ കോളജ് ജംഗ്ഷനിലുമാണ് രൂക്ഷമായ വെള്ളക്കെട്ടുമൂലം യാത്രക്കാര്‍ ദുരിതപ്പെടുന്നത്.

റോഡിലേക്ക് ഒഴുകി വരുന്ന വെള്ളം ഒഴുകിപ്പോകാനുള്ള ഓടകളിലെ ഒഴുക്ക് തടസപ്പെട്ടതും ചാലുകള്‍ക്ക് തടസം സൃഷ്ടിച്ചതുമാണ് റോഡിലെ ജലപ്രളയത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ടൈലുകള്‍ പാകി മനോഹരം; മഴപെയ്താല്‍ ചെളിക്കുളം

പി.പി. ജോസ് മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കാലത്താണ് ഈ റോഡ് നിര്‍മിച്ചത്. വെള്ളക്കെട്ടുള്ള ഈ റോഡ് നഗരസഭാ ഫണ്ട് വിനിയോഗിച്ച് പലതവണ നവീകരണം നടത്തി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രണ്ട് ഘട്ടങ്ങളിലായി ടൈലും പാകി.

വേനല്‍ക്കാലത്ത് ഈ റോഡിലൂടെയുള്ള സഞ്ചാരം സുഗമമാണ്. എന്നാല്‍, മഴക്കാലമായാല്‍ കാല്‍നടയും ഇരുചക്ര വാഹന സഞ്ചാരവും ഏറെ ദുര്‍ഘടമാണ്. മഴപെയ്യാല്‍ മുട്ടറ്റം വെള്ളത്തില്‍ നീന്തി കടക്കേണ്ട അവസ്ഥ ഏറെ ദയനീയമാണ്.

റോഡിന്‍റെ വശത്തെ ഫുട്പാത്തില്‍ പുല്ലും കാട്ടുചെടികളും വളര്‍ന്നു പന്തലിച്ചത് ഈ റോഡില്‍ സഞ്ചരിക്കുന്ന നൂറുകണക്കിനു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് ഏറെ ദുരിതമാണ്.
റോഡരികിലും സമീപത്തെ സ്വകാര്യപുരയിടങ്ങളിലും വന്‍തോതില്‍ മാലിന്യം കുന്നുകൂടുന്നതും നഗരസഭ കണ്ടില്ലെന്നു നടിക്കരുത്. ഈ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാനും മാലിന്യ നിക്ഷേപം ഒഴിവാക്കാനും ആക്രിവാഹനങ്ങള്‍ നീക്കം ചെയ്യാനും നഗരസഭാധികൃതര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

റോഡിന്‍റെ കവാടത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

പി.പി. ജോസ് റോഡിന്‍റെ കവാടത്തില്‍ എപ്പോഴും ഗതാഗതക്കുരുക്കാണ്. റോഡിന്‍റെ ഇരുവശങ്ങളിലുള്ള പാര്‍ക്കിംഗും കുരുക്കിന് ആക്കംകൂട്ടുന്നു. ഇത് ഈ റോഡിലെ വാഹന സഞ്ചാരികള്‍ക്കും വിദ്യാര്‍ഥികളടക്കം കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ ഇതിനും അടിയന്തര പരിഹാരം ഉണ്ടാകേണ്ടിയിരിക്കുന്നു.