ജെഡിഎസിനു രാഷ്‌ട്രീയ സംരക്ഷണം; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: പുതുശേരി
Sunday, June 16, 2024 4:30 AM IST
തിരുവല്ല: എൻഡിഎ ഘടകകക്ഷിയായ ജെഡിഎസിന് രാഷ്‌ട്രീയ സംരക്ഷണം നൽകി എൽഡിഎഫിലും മന്ത്രിസഭയിലും ഉറപ്പിച്ചു നിർത്തിയിരിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും മറുപടി പറയണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി.

ജെഡിഎസ് പ്രതിനിധിയായി കുമാരസ്വാമി മോദി മന്ത്രിസഭയിൽ കാബിനറ്റ് റാങ്കിൽ മന്ത്രിയായി. എൽഡിഎഫ് ഘടകകക്ഷിയായ ആർജെഡിയുടെ സംസ്ഥാന പ്രസിഡന്‍റ് തന്നെ എൻഡിഎ ഘടകകക്ഷിയെ മുന്നണിയിലും മന്ത്രിസഭയിലും നിലനിർത്തുന്നതിനെതിരേ അതിരൂക്ഷമായ വിമർശനമുയർത്തി.

എന്നിട്ടും യാതൊരു നടപടിയുമില്ലാതെ സിപിഎം പുലർത്തുന്ന മൗനം മുഖ്യമന്ത്രിയും ബിജെപി കേന്ദ്ര നേതൃത്വവുമായി പുലർത്തുന്ന അന്തർധാരയുടെ ഉത്പന്നമാണെന്ന് പുതുശേരി കുറ്റപ്പെടുത്തി.

‌പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഏറ്റ പ്രഹരത്തേ തുടർന്ന് ആത്മ പരിശോധനയ്ക്കും തെറ്റ് തിരുത്തലിനുമായി നേതൃയോഗങ്ങൾ കൂടുന്ന ഈ ഘട്ടത്തിലെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സിപിഎം തയാറാകണമെന്നു പുതുശേരി ആവശ്യപ്പെട്ടു.