ജന്തുരോഗം: ബ്രൂസെല്ലോസിസ് നിയന്ത്രണപദ്ധതി രണ്ടാംഘട്ടത്തിനു തുടക്കം
Friday, June 21, 2024 4:29 AM IST
പത്തനംതിട്ട: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ബ്രൂസെല്ലോസിസ് രോഗ നിയന്ത്രണപദ്ധതി രണ്ടാം ഘട്ട ജില്ലാതല ഉദ്ഘാടനം ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ നടന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജെ. ഹരികുമാറിന്‍റെ അധ്യക്ഷതയിൽ ഓമല്ലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് ജോൺസൺ വിളവിനാൽ വാക്‌സിൻ കാരിയർ ബോക്സ്‌ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ശൈലജക്ക്‌ നൽകി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

ഓമല്ലൂർ പഞ്ചായത്ത്‌ സീനിയർ വെറ്ററിനറി സർജൻ ഡോ. ശുഭ പരമേശ്വരൻ, കൈപ്പട്ടൂർ വെറ്ററിനറി സർജൻ ഡോ.കെ. അനുപമ, ഡിസ്ട്രിക്ട് എപ്പിഡെമിയോളജിസ്റ്റ് ഡോ.കാർത്തിക് തുടങ്ങിയവർ പ്രസംഗിച്ചു.

വാക്സിൻ കന്നുകാലികൾക്ക്

മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരുന്ന ബാക്ടീരിയൽ അണുബാധമൂലമുണ്ടാകുന്ന ഒരു അസുഖമാണ് ബ്രൂസല്ലോസിസ്. പശുക്കളിൽ ഗർഭമലസൽ, വന്ധ്യത, ഗർഭാശയരോഗം,പ്രത്യുത്പപാദന സംബന്ധമായ രോഗങ്ങൾ, പാലുത്പാദന സംബന്ധമായ രോഗങ്ങൾ, പാലുല്‌പാദനക്കുറവ് എന്നിവ ഈ രോഗംമൂലം ഉണ്ടാകുന്നു.

രോഗമുള്ള മൃഗങ്ങളുടെ പാൽ, ശരീരസ്രവങ്ങൾ എന്നിവയിൽ നിന്നും ഈ രോഗം മനുഷ്യരിലേക്ക് പടരുന്നു. മനുഷ്യരിൽ ജലദോഷപ്പനിക്ക് സമാനമായ രോഗമാണ് കാണുന്നത്. വിട്ടുവിട്ടുള്ള പനി, സന്ധി, വൃഷ‌ണം മുതലായവയുടെ വീക്കം ഗർഭമലസൽ തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടുന്നു.

ഒരിക്കൽ ഈ രോഗം ഉണ്ടായാൽ എന്നേക്കുമായി നിലനിൽക്കുന്നതിനാൽ മൃഗങ്ങളിൽ വാക്സീനേഷനിലൂടെ മാത്രമേ ഈ രോഗം നിയന്ത്രിക്കാൻ ആവുകയുള്ളൂ, ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ ബ്രൂസല്ലോസിസ് വാക്‌സിനേഷൻ 25 വരെ നാലു മുതൽ എട്ടുമാസം വരെ പ്രായമായ പശുക്കുട്ടികൾ, എരുമക്കുട്ടികൾ എന്നിവയ്ക്ക് ക്യാന്പുകളിലൂടെ നൽകുമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു.