കൊടുമൺ ഓട നിർമാണ വിവാദം; വെട്ടിലായി സിപിഎം നേതൃത്വം
Friday, June 21, 2024 4:29 AM IST
പത്തനംതിട്ട: ഏഴംകുളം - കൈപ്പട്ടൂര്‍ റോഡ് നിര്‍മാണത്തിനിടെ കൊടുമണ്ണിലെ ഓട വിവാദത്തിലും പുറമ്പോക്ക് വിഷയത്തിലും മന്ത്രി വീണാ ജോര്‍ജും ഭര്‍ത്താവ് ജോര്‍ജ് ജോസഫും അനാവശ്യ ഇടപെടലുകള്‍ നടത്തുന്നുവെന്ന ആക്ഷേപം എല്‍ഡിഎഫിലും ഉയർന്നതിനു പിന്നാലെ വിശദീകരണ യോഗവുമായി സിപിഎം.

പാർട്ടി ഏരിയാ കമ്മിറ്റി ഇന്ന് കൊടുമണ്ണിൽ നടത്തുന്ന വിശദീകരണ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. വിഷയത്തിൽ സിപിഎം ജില്ലാ, പ്രാദേശിക ഘടകങ്ങൾ തമ്മിൽ ഭിന്നതയുണ്ട്. ഇതിനിടെയാണ് ഇന്നു യോഗം വിളിച്ചിരിക്കുന്നത്.

കിഫ്ബി മുഖേന നിർമിക്കുന്ന ഏഴംകുളം - കൈപ്പട്ടൂർ റോഡിൽ കൊടുമൺ സ്റ്റേഡിയത്തിനു മുന്പിലെ ഓട നിർമാണവുമായി ബന്ധപ്പെട്ട അലൈൻമെന്‍റ് മാറ്റിയെന്ന് മന്ത്രിയുടെ ഭാർത്താവ് ജോർജ് ജോസഫിനെതിരേ സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ.ശ്രീധരൻ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് വിവാദം കൊടുന്പിരിക്കൊണ്ടത്.

വിഷയം കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം ജോർജ് ജോസഫ് നേരിട്ടിറങ്ങി റോഡ് അളന്നതും കോൺഗ്രസ് ഓഫീസിനു മുൻവശം അളക്കാനുള്ള ശ്രമം പ്രവർത്തകർ തടഞ്ഞതും വിവാദം വഴിത്തിരിവിലെത്തിച്ചു.

തന്‍റെ കെട്ടിടം സ്ഥിതി ചെയ്യുന്ന ഭാഗത്ത് റോഡിന് മൂന്ന് മീറ്റർ അധിക വീതിയുണ്ടെന്ന് അളന്നു കാണിച്ചശേഷം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു മുൻവശം റോഡിന്‍റെ വീതി അളക്കാനുള്ള ജോർജ് ജോസഫിന്‍റെ ശ്രമം കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു.

അനാവശ്യ ഇടപെടലുകളെന്ന് പ്രാദേശിക നേതൃത്വം

സിപിഎം പ്രാദേശിക ഘടകങ്ങളും സിപിഐയും മന്ത്രിയുടെ ഭര്‍ത്താവിന്‍റെ ഇടപെടലുകള്‍ക്കെതിരേ നേതൃത്വത്തെ തങ്ങളുടെ അഭിപ്രായം അറിയിച്ചതായാണ് സൂചന. കഴിഞ്ഞയാഴ്ച ചേര്‍ന്ന സിപിഎം കൊടുമണ്‍ ഏരിയ, ലോക്കല്‍ കമ്മിറ്റികളില്‍ മന്ത്രിയുടെയും ഭര്‍ത്താവിന്‍റെയും ഇടപെടലുകളില്‍ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്.

റോഡ് അളക്കാന്‍ ജോര്‍ജ് ജോസഫ് രംഗത്തിറങ്ങിയതും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയതെന്നും സിപിഎം പ്രാദേശിക ഘടകം വിലയിരുത്തിയിട്ടുണ്ട്.

പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താന്‍ സ്ഥലം എംഎല്‍എ കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതാണെന്നിരിക്കേ സ്വന്തം നിലയില്‍ അളവെടുക്കാ്‍ ജോര്‍ജ് ജോസഫ് ഇറങ്ങിയതും പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.

റോഡ് വിവാദങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിനെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഇന്നലെ സന്ദർശിച്ചു ചർച്ച നടത്തി.