പത്തനംതിട്ടയ്ക്കുമുണ്ട് ഒരു റെയിൽവേ റിസർവേഷൻ കേന്ദ്രം: അധികൃതരും അവഗണിച്ചു
Saturday, June 22, 2024 4:09 AM IST
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് ഇന്ത്യൻ റെയിൽവേയ്ക്കു സ്വന്തമായുള്ളത് ഒരു റിസർവേഷൻ കേന്ദ്രം. ദക്ഷിണ റെയിൽവേയ്ക്ക് മെച്ചപ്പെട്ട വരുമാനം നേടിക്കൊടുക്കുന്ന ജില്ലയാണ് പത്തനംതിട്ടയെങ്കിലും ഇതുവഴി ആകെയുള്ളത് ഏഴ് കിലോമീറ്റർ റെയിൽപ്പാതയാണ്. തിരുവല്ലയിൽ ഒരു റെയിൽവേ സ്റ്റേഷനും ഉണ്ടെന്നതൊഴിച്ചാൽ പിന്നീട് റെയിൽവേയുടെ പേര് തെളിഞ്ഞു നിൽക്കുന്നത് പത്തനംതിട്ടയിലെ റിസർവേഷൻ കേന്ദ്രത്തിലാണ്.

വർഷങ്ങൾക്കു മുന്പേ കളക്ടറേറ്റ് കോന്പൗണ്ടിൽ ജനസേവാകേന്ദ്രത്തോടു ചേർന്നു തുടങ്ങിയ കേന്ദ്രം ഇപ്പോഴും അതേ കെട്ടിടത്തിലെ അസൗകര്യങ്ങളുടെ മധ്യത്തിലാണ്. റെയിൽവേ റിസർവേഷന് പത്തനംതിട്ടക്കാരുടെ ഏക ഔദ്യോഗിക സംവിധാനമാണ് ഈ കേന്ദ്രം.

എന്നാൽ, ഇതിനെ സംരക്ഷിച്ചു നിർത്തുന്നതിലും സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലും അധികൃതർ ശ്രദ്ധിക്കുന്നില്ല. പരിമിതമായ സൗകര്യങ്ങളാണ് കേന്ദ്രത്തിനുള്ളത്. ടിക്കറ്റെടുക്കാൻ വരുന്നവർക്ക് ആവശ്യമായ സ്ഥലസൗകര്യം ഇപ്പോഴുമില്ല. മഴ പെയ്താൽ ചെറിയൊരു കൂരയ്ക്കുള്ളിൽ വേണം എല്ലാവരും നിൽക്കാൻ.

രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് ഇപ്പോഴത്തെ പ്രവർത്തനം. മുന്പ് ഇത് നാലുവരെയായിരുന്നു. കോവിഡിനുശേഷം വരുത്തിയ സമയക്രമീകരണമാണ് ഇപ്പോഴുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ കേന്ദ്രം പ്രവർത്തിക്കാറില്ല.

ചെങ്ങന്നൂരുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന്‍റെ പ്രവർത്തനം. റെയിൽവേയുടെ ഒരു ജീവനക്കാരനെയാണ് ഇവിടേക്ക് നിയമിച്ചിട്ടുള്ളത്. ഇതരസംസ്ഥാനക്കാരാണ് ഇപ്പോൾ കേന്ദ്രത്തിന്‍റെ പ്രധാന ഗുണഭോക്താക്കൾ. ഇവർ ഏറെപ്പേരും തത്കാൽ ടിക്കറ്റിനായിട്ടാണ് കേന്ദ്രത്തിൽ എത്താറുള്ളത്.

റിസർവേഷൻ കേന്ദ്രം സംരക്ഷിക്കണം

ഓൺലൈൻ യുഗത്തിൽ റെയിൽവേ സ്വന്തം നിലയിൽ നടത്തിവന്ന റിസർവേഷൻ കേന്ദ്രങ്ങൾ പലയിടത്തും അടച്ചുപൂട്ടി. പത്തനംതിട്ട ജില്ലയിൽ തന്നെ പന്പയിലുണ്ടായിരുന്ന കേന്ദ്രം രണ്ടുവർഷം മുന്പേ അടച്ചു. പത്തനംതിട്ട ജില്ലാ ആസ്ഥാനമെന്ന പരിഗണനയിലാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്.

എന്നാൽ, തിരക്ക് കുറയുകയാണെങ്കിൽ കേന്ദ്രം വേണ്ടെന്നുവച്ചേക്കുമോയെന്ന ആശങ്കയുണ്ട്. ഇത്തരത്തിലൊരു കേന്ദ്രം പത്തനംതിട്ടയിലുണ്ടെന്ന വിവരം പുറമേ പലർക്കും അറിയാത്ത സ്ഥിതിയുണ്ട്. നല്ല ഒരു ബോർഡോ വഴികാട്ടിയോ കേന്ദ്രത്തിനില്ല. ഇപ്പോഴും ചെങ്ങന്നൂർ, തിരുവല്ല റെയിൽവേ സ്റ്റേഷനുകളിലെത്തി ടിക്കറ്റെടുക്കുന്നവരിൽ പത്തനംതിട്ടക്കാർ നിരവധിയാണ്.

ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്നുള്ളവർക്കും മറ്റും പ്രയോജനപ്പെടുന്ന കേന്ദ്രമാണ് പത്തനംതിട്ടയിലേത്. രാജ്യത്തെവിടേക്കുമുള്ള ടിക്കറ്റുകളും തത്കാൽ റിസർവേഷനുമൊക്കെ ഇവിടെനിന്നു ലഭ്യമാണ്.

മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാൻ നഗരസഭയോ സന്നദ്ധ സംഘടനകളോ ഇടപെടേണ്ട സ്ഥിതിയാണ്. റെയിൽവേ സ്വന്തം നിലയിൽ ഇനി ഇത്തരം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്.

ദീർഘദൂര, ഹ്രസ്വദൂര യാത്രയ്ക്ക് സൗകര്യപ്രദമായ ട്രെയിനുകളും അവയുടെ സീറ്റ് ലഭ്യതയുമൊക്കെ നേരിട്ടു മനസിലാക്കി ടിക്കറ്റെടുക്കാൻ നേരിട്ട് കൗണ്ടറിലെത്തുന്നതിലൂടെ കഴിയും. ഇതാണ് ഏറെപ്പേർക്കും ഇപ്പോഴും കൗണ്ടറുകൾ ആകർഷണീയമായി നിലനിൽക്കുന്നത്.

പത്തനംതിട്ട കളക്ടറേറ്റ് വളപ്പിൽ തന്നെയാണ് റിസർവേഷൻ കേന്ദ്രമെന്നതിനാൽ ഇവിടെ മറ്റ് ആവശ്യങ്ങൾക്കെത്തുന്നവർക്കും കൗണ്ടറിന്‍റെ പ്രവർത്തനം സഹായകരമാണ്.