ആരോഗ്യമന്ത്രിയുടെ ഭർത്താവ് സൂപ്പർമന്ത്രി ചമയുന്നു: ഡിസിസി പ്രസിഡന്‍റ്
Thursday, June 20, 2024 4:07 AM IST
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവ് കിഫ്ബി, പൊതുമരാമത്ത്, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തന്‍റെ ഉടമസ്ഥതയില്‍ കൊടുമണ്ണിലുള്ള കെട്ടിടത്തിന്‍റെ മുന്‍ഭാഗത്തു കൂടിയുള്ള ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിന്‍റെ ഓടയുടെ ഗതി മാറ്റിയ നടപടി നഗ്നമായ അധികാര ദുര്‍വിനിയോഗവും ധിക്കാരവുമാണെന്ന് ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ.

ഇത് മറച്ചുവയ്ക്കാൻ സ്വകാര്യ സര്‍വേ സ്ഥാപനത്തിന്‍റെ സഹായത്തോടെ ഗുണ്ടകളുടെ അകമ്പടിയോടെ നിയമാനുസൃതമായ കോണ്‍ഗ്രസിന്‍റെ കൊടുമണ്ണിലെ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം അളപ്പിക്കാന്‍ ശ്രമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഡിസിസി പ്രസിഡന്‍റ് പറഞ്ഞു.

ആരോഗ്യവകുപ്പില്‍ നടക്കുന്ന താത്കാലിക നിയമനങ്ങളിലും, മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വഴി നടക്കുന്ന പര്‍ച്ചേസ് നടപടികളിലും ഇടപെടുന്ന മന്ത്രിയുടെ ഭര്‍ത്താവ് മന്ത്രിയെ നോക്കുകുത്തിയാക്കി വകുപ്പ് ഭരിക്കുകയാണെന്നും ഇതേക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും സതീഷ് കൊച്ചുപറന്പിൽ കുറ്റപ്പെടുത്തി.

ഏഴംകുളം-കൈപ്പട്ടൂര്‍ റോഡില്‍ നടക്കുന്ന പണികളിൽ മന്ത്രിയും ഭര്‍ത്താവും നടത്തുന്ന വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്കെതിരേ സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും, സ്ഥലം എംഎല്‍എ കൂടിയായ ഡെപ്യൂട്ടി സ്പീക്കറും എതിര്‍പ്പ് ഉന്നയിച്ചിട്ടും സിപിഎം ജില്ലാ സെക്രട്ടറിയുടെ ഒത്താശയോടെയുള്ള ഇടപെടലുകൾ ദുരൂഹമാണെന്നും ഡിസിസി പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.