ആറന്മുള വഴിപാട് വള്ളസദ്യകൾ നാളെ ആരംഭിക്കും
Thursday, June 20, 2024 4:07 AM IST
ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിൽ വഴിപാട് വള്ളസദ്യകൾക്ക് നാളെ തുടക്കമാകും. ഒക്ടോബർ രണ്ടുവരെ നീളുന്നതാണ് വള്ളസദ്യകൾ. ഓരോ വർഷവും 500ൽപരം വള്ളസദ്യകളാണ് ആറന്മുളയിൽ നടക്കുന്നത്. 52 പള്ളിയോടങ്ങളാണ് വള്ളസദ്യകളിൽ പങ്കെടുക്കുന്നത്. ഒരു ദിവസം പരമാവധി 15 പള്ളിയോടങ്ങൾക്കാണ് വള്ളസദ്യകൾ ക്രമീകരിക്കുന്നത്.

ആറന്മുളത്തനിമയിൽ പാചകം ചെയ്യുന്ന 64 വിഭവങ്ങളും ഇതിൽ പാട്ടുപാടി ചോദിച്ചു വാങ്ങുന്ന 20 വിഭവങ്ങളും വള്ളസദ്യയുടെ പ്രത്യേകതയാണ്. കൂടുതൽ വള്ളസദ്യകൾ നടക്കുന്ന ദിവസങ്ങളിൽ മുൻകാലങ്ങളിൽ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള ചില അപാകതകൾ പരിഹരിച്ചുകൊണ്ടായിരിക്കും ഈ വർഷം വള്ളസദ്യകൾ സംഘടിപ്പിക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു.

വഴിപാടുകാരന്‍റെ ക്ഷണമില്ലാതെ എത്തുന്നവരെയും ബന്ധപ്പെട്ട കരകളിൽനിന്നു പാസ് ലഭിക്കാത്തവരെയും സദ്യ നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിപ്പിക്കില്ല. സദ്യാലയങ്ങൾ പൂർണമായി കാമറാ നിരീക്ഷണത്തിലാക്കി. പള്ളിയോടത്തിലെത്തുന്നവർക്ക് ബാഡ്ജ് നൽകും.

ക്രമീകരണങ്ങൾക്കായി പള്ളിയോട സേവാസംഘം 30 അംഗ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. മുരളി ജി. പിള്ള കൺവീനറായും മനേഷ് കുമാർ, രവീന്ദ്രൻ നായർ, വിജയൻ നായർ എന്നിവർ ജോയിന്‍റ് കൺവീനർമാരായും പ്രവർത്തിക്കും.

ഓഗസ്റ്റ് 26നു നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഒരുലക്ഷത്തോളം ആളുകൾ പങ്കെടുക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യ ദേവസ്വം ബോർഡ്, ഭക്തജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ പള്ളിയോട സേവാസംഘമാണ് സംഘടിപ്പിക്കുന്നത്.