കൊടുമണ്ണിലെ റോഡ്, ഓട നിര്‍മാണം : വിവാദം വഴിത്തിരിവിൽ
Thursday, June 20, 2024 4:07 AM IST
പത്തനംതിട്ട: ഏഴംകുളം-ചന്ദനപ്പള്ളി റോഡില്‍ വിവാദമായ കൊടുമണ്ണിലെ ഓട നിര്‍മാണം തത്കാലം നിര്‍ത്തിവച്ച് പുറന്പോക്ക് സ്ഥലം നിർണയിക്കാനുള്ള തീരുമാനത്തിനിടെ അനാവശ്യ ഇടപെടലുകൾ ഉണ്ടായതുമായി ബന്ധപ്പെട്ട് എൽഡിഎഫിലും ഭിന്നത. പരസ്യമായ അഭിപ്രായ പ്രകടനത്തിന് എൽഡിഎഫ് നേതാക്കൾ തയാറായിട്ടില്ലെങ്കിലും സിപിഎമ്മിലെ ഒരുവിഭാഗത്തിലടക്കം റോഡ് നിർമാണ വിവാദത്തിൽ വിരുദ്ധ ചേരിയിലാണ്.

പഞ്ചായത്ത് സ്റ്റേഡിയത്തിന്‍റെ എതിര്‍വശത്ത് ഓട നിര്‍മാണം നിലവിലെ അലൈന്‍മെന്‍റ് മറികടന്നാണെന്ന പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും യുഡിഎഫിന്‍റെയും ആരോപണത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പണികള്‍ നടക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട വിവാദം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫിലേക്ക് നീണ്ടതോടെ വിവാദം ശക്തിപ്പെട്ടു.

ജോര്‍ജ് ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തോടു ചേര്‍ന്നാണ് വിവാദ ഓട നിര്‍മാണം. ഇതുമായി ബന്ധപ്പെട്ടു സ്ഥലം സന്ദര്‍ശിച്ച സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ജോര്‍ജ് ജോസഫിനെ ന്യായീകരിച്ചു സംസാരിച്ചതും സിപിഎം ജില്ലാ കമ്മിറ്റിയംഗമായ പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശ്രീധരന്‍ തന്‍റെ മുന്‍നിലപാടില്‍ ഉറച്ചു നിൽക്കുകയുമായിരുന്നു. വിഷയത്തില്‍ ഇടപെട്ട സ്ഥലം എംഎല്‍എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍ റോഡ് നിർമാണം തടസപ്പെടരുതെന്ന നിലപാടാണ് എടുത്തത്.

മന്ത്രിയെ കണ്ട് ഡെപ്യൂട്ടി സ്പീക്കർ

കൊടുമണ്ണിലെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ അവസാനിപ്പിക്കുന്നതിലേക്കു മന്ത്രി മുഹമ്മദ് റിയാസിനെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഇന്നലെ സന്ദർശിച്ചു. എന്നാൽ, വിശദമായ ചർച്ച ഇന്നലെ നടത്താനായില്ലെന്നു ചിറ്റയം ഗോപകുമാർ പറഞ്ഞു.
കൊടുമണ്ണിൽ കഴിഞ്ഞ ദിവസം ചിറ്റയം ഗോപകുമാര്‍ ഉദ്യോഗസ്ഥതല യോഗം വിളിച്ചു കൂട്ടിയിരുന്നു.

പഞ്ചായത്ത് പ്രസിഡന്‍റും യോഗത്തില്‍ പങ്കെടുത്തു. തന്‍റെ നിലപാടില്‍ പ്രസിഡന്‍റ് ഉറച്ചു നിന്നതോടെ കൊടുമണ്‍ ജംഗ്ഷന്‍ ഉള്‍പ്പെടുന്ന മേഖലയിലെ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനിച്ചു.

ഇക്കാര്യത്തില്‍ തന്‍റെ അഭിപ്രായം മന്ത്രിയെ അറിയിക്കുമെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. റോഡിന്‍റെ നിര്‍മാണം പുനരാരംഭിക്കുമെങ്കിലും വിവാദ സ്ഥലത്തെ ഓട നിര്‍മാണം തത്കാലം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.

കൈയേറ്റം ആരോപിച്ച് അളക്കാൻ ശ്രമം

റവന്യു ഭൂമി കൈയേറിയാണ് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസ് പണിതിരിക്കുന്നതെന്ന ആരോപണം നേരത്തെ തന്നെ ജോർജ് ജോസഫും മന്ത്രി വീണാ ജോർജും ഉന്നയിച്ചിരുന്നു. ഇതു സ്ഥിരീകരിക്കാനായി തന്‍റെ ജോലിക്കാരുൾപ്പെടെയുള്ളവരുമായി ഇന്നലെ ജോർജ് ജോസഫ് റോഡ് അളക്കാനെത്തിയതാണ് സംഘർഷത്തിലേക്കു നയിച്ചത്.

നേരത്തെ ഇവർ കൊടുമൺ സ്റ്റേഡിയത്തിനു മുൻവശം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കോൺഗ്രസ് ഓഫീസിന്‍റെ ഭാഗത്ത് റോഡ് അളക്കാൻ ശ്രമിക്കുകയും ചെയ്തത്.
ഇതാണ് രൂക്ഷമായ വാക്കേറ്റത്തിലും കോൺഗ്രസ് ജനപ്രതിനിധികളും മണ്ഡലം ഭാരവാഹികളും ജോർജ് ജോസഫിന്‍റെ സഹായികളും തമ്മിലുള്ള ഉന്തിലും തള്ളിലും കലാശിച്ചത്.

കോൺഗ്രസ് ഓഫീസിനു മുന്നിൽ അളക്കാൻ എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ തടസവാദം ഉന്നയിച്ചെങ്കിലും ഇത് പൊതുവഴിയാണ് എന്ന വാദവുമായി ജോർജ് ജോസഫ് ഈ ഭാഗവും അളക്കാൻ സഹായികളോട് നിർദേശിച്ചു.

അളക്കുന്നതിനടിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകോപിതരായി. റോഡ് അളക്കാൻ ജോർജ് ആരാണെന്നു ആക്രോശിച്ചു കൊണ്ട് കോൺഗ്രസ് പ്രവർത്തകർ റോഡിലേക്കിറങ്ങി രൂക്ഷമായ വാക്ക് തർക്കത്തിൽ ഏർപ്പെട്ടു.

ഓട നിർമാണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ താൻ നിരപരാധിയാണെന്നും തന്‍റെ കെട്ടിടത്തിന്‍റെ സമീപത്തു ട്രാൻസ്‌ഫോർമർ സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് അലൈൻമെന്‍റിൽ മാറ്റം വന്നതെന്നും അത് താനല്ല അവിടെ സ്ഥാപിച്ചതെന്നും ഈ ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കാൻ ഫണ്ട്‌ വകയിരുത്തിയിട്ടിലെന്നും സ്ഥലത്ത് എത്തിച്ചേർന്ന മാധ്യമങ്ങളോട് ജോർജ് ജോസഫ് പ്രതികരിച്ചു.

ഉദ്യോഗസ്ഥരും റോഡ് അളന്നു തുടങ്ങി

വിവാദങ്ങളേ തുടർന്ന് സർക്കാർ നിർദേശപ്രകാരം ഏഴംകുളം-കൈപ്പട്ടൂർ റോഡിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് റവന്യു ഉദ്യോഗസ്ഥർ അളവെടുപ്പ് തുടങ്ങി. റോഡ് അളക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും പരാതികൾ ലഭിച്ചിരുന്നു.

എൽആർ തഹസിൽദാർ, കെആർഎഫ് ബി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ കൊടുമൺ വാഴവിള പാലം മുതലാണ് അളന്ന് തുടങ്ങിയത്. റോഡിന്‍റെ പണികൾ ഇന്നലെ പുനരാരംഭിച്ചെങ്കിലും വിവാദ സ്ഥലങ്ങളിലെ ഓട നിർമാണം നിർത്തിവച്ചിരിക്കുകയാണ്.

കൈയേറ്റമില്ല, മൂന്ന് മീറ്റർ അധികമെന്ന് ജോർജ് ജോസഫ്

ഏഴംകുളം-കൈപ്പട്ടൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് താൻ ഒരു കൈയേറ്റവും നടത്തിയിട്ടില്ലെന്നു മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവ് ഡോ. ജോർജ് ജോസഫ്. കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിന് എതിർവശത്തായി തന്‍റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോപ്ലക്സ് സ്ഥിതിചെയ്യുന്ന ഭാഗത്ത് റോഡിന് നിശ്ചിത വീതിയിൽനിന്ന് മൂന്ന് മീറ്റർ അധികമാണെന്നു ജോർജ് ജോസഫ് പറഞ്ഞു.

ഓട നിർമാണത്തിലെ അലൈൻമെന്‍റിൽ ഒരു മാറ്റവും ഇല്ല. നേരത്തെയുള്ള ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാൻ എസ്റ്റിമേറ്റിൽ പണമില്ലാത്തതിനാൽ അതു നിലനിർത്തിക്കൊണ്ടുള്ള അലൈൻമെന്‍റാണ് എടുത്തിട്ടുള്ളത്. ഇതനുസരിച്ചാണ് ഓട നിർമാണം നടത്തിയത്.

തങ്ങളെ ഇതിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ആരോപണങ്ങളിൽ മറുപടി ഇല്ലെന്നും ജോർജ് ജോസഫ് വ്യക്തമാക്കി.