എന്‍റെ ഭൂമി ഡിജിറ്റൽ സർവേ 12 വില്ലേജുകളിൽ പൂർത്തിയായി
Friday, June 21, 2024 4:29 AM IST
പത്തനംതിട്ട: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യവുമായി സംസ്ഥാനത്ത് ആരംഭിച്ച എന്‍റെ ഭൂമി ഡിജിറ്റൽ സർവേ ആദ്യഘട്ടത്തിൽ ജില്ലയിലെ 12 വില്ലേജുകളിൽ പൂർത്തിയായി. സർവേ നടന്ന ഭൂമിയെ സംബന്ധിച്ച വിവരങ്ങൾ എന്‍റെ ഭൂമി വെബ് പോർട്ടറിലും സർവേ ക്യാമ്പ് ഓഫീസുകളിലും പ്രദർശിപ്പിച്ചു. പരാതികളുണ്ടെങ്കിൽ പരിഹരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

നാലു വർഷത്തിനുള്ളിൽ ജില്ലയിലെ സർവേ നടപടികൾ പൂർത്തിയാകും. ഭൂമിയുടെ ആധാരം, വിസ്തീർണം, ഉടമയുടെ പേര്, കരം അടച്ച രസീത് തുടങ്ങി ഒരു സർവേ നമ്പരിലെ സകലവിവരങ്ങളും ഡിജിറ്റലാക്കുന്നതാണ് പദ്ധതി. ഒരു വില്ലേജിലെ സർവേ ആറു മാസം കൊണ്ട് പൂർ‌ത്തിയാക്കുകയാണ് ലക്ഷ്യം. സർവേയർ അടങ്ങുന്ന എഴംഗ സംഘമാണ് സർവേ നടത്തുന്നത്. സർവേ പൂർത്തിയായാൽ ഭൂമിയുടെ ഉടമയെ എന്റെ ഭൂമി പോർട്ടലിൽ രജിസ്റ്റർ ചെയ്യും.

ഓമല്ലൂർ, വള്ളിക്കോട്, മൈലപ്ര, കോഴഞ്ചേരി, പ്രമാടം, അത്തിക്കയം, പഴവങ്ങാടി, തണ്ണിത്തോട്, കോന്നി താഴം, ഇലന്തൂർ, ചെന്നീർക്കര, ചേത്തയ്ക്കൽ വില്ലേജുകളിലാണ് ആദ്യഘട്ടത്തിൽ സർവേ നടന്നത്. ഏഴംകുളം, പെരിങ്ങനാട്, കുരമ്പാല, പന്തളം, കുന്നന്താനം, കോയിപ്രം, അങ്ങാടിക്കൽ, പെരുനാട്, പത്തനംതിട്ടഎന്നിവയാണ് രണ്ടാംഘട്ടത്തിലുള്ളത്. 70 വില്ലേജുകളാണ് ജില്ലയിലുള്ളത്. എല്ലായിടത്തും ഡിജിറ്റൽ സർവേ ആരംഭിച്ചിട്ടുണ്ട്.


ഉടമയുടെ സാന്നിധ്യം അനിവാര്യം

ജനപങ്കാളിത്തത്തോടെയാണ് എന്‍റെഭൂമി പദ്ധതി നടപ്പാക്കുന്നത്. അത്യാധുനിക ഡിജിറ്റൽ സാങ്കേതിക സംവിധാനത്തോടെയുള്ള സർവേ ഭൂ ഉടമകളുടെ സാന്നിധ്യത്തിലാണ് നടത്തുന്നത്. ഉടമകൾ സ്ഥലത്തില്ലാത്ത ഭൂമിയുടെ അതിരുകളിൽ നിന്ന് അളക്കും. വിവരങ്ങൾ ഫോൺ മെസേജായി ഉടമസ്ഥർക്ക് ലഭിക്കും. നിലങ്ങളുടെയും കാടുമുടിയ കരഭൂമിയുടെയും അതിരുകൾ കണ്ടെത്തുന്നതിനു സർവേ ടീമിനു ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്.

നെൽകൃഷിക്കും മറ്റുമായി പലനിലങ്ങൾ ഒന്നിച്ചാക്കാറുണ്ട്. ഇവയുടെ അതിരുകൾ കല്ലിട്ടു തിരിച്ചിട്ടില്ലെങ്കിൽ സർവേ ദുഷ്കരമാകും. ഇത്തരം സ്ഥലങ്ങളിൽ പാടശേഖര സമിതികളുടെ സഹായംതേടും. വെള്ളം കയറിയ പാടത്ത് സർവേ വേനൽക്കാലത്തേക്കു മാറ്റും.

കൈയേറ്റം തിരിച്ചറിയാം

ഭൂമിയുടെ വിവരങ്ങൾ ഡിജിറ്റലാക്കുന്നതോടെ ഒരാളുടെ ഭൂമി കൈയേറി മറ്റൊരാളുടെ ഭൂമിയുമായി കൂട്ടിച്ചേർത്താൽ തിരിച്ചറിയാൻ കഴിയും. അതിരുകൾ കൃത്യമായി ഡിജിറ്റലൈസ് ചെയ്യുന്നതിനാൽ കൈയേറ്റം ചെയ്ത ഭൂമിയുടെ വിസ്തീർണത്തിൽ മാറ്റം വന്നാൽ ഉടമയുടെ ഫോണിൽ സന്ദേശമായി ലഭിക്കും. പരാതികൾ ലഭിച്ചാൽ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ ഇതു പരിഹരിക്കാനുള്ള ക്രമീകരണവും സർവേ വകുപ്പ് ചെയ്തിട്ടുണ്ട്.