ഊര് എന്ന പദം നീക്കം ചെയ്യുന്നതിന് എതിരേ ഡിഎച്ച്ആർഎം
Friday, June 21, 2024 4:29 AM IST
പത്തനംതിട്ട: നാഗരിക കാലഘട്ടത്തിലെ ദ്രാവിഡ ഭാഷയിൽ നാമകരണം ചെയ്യപ്പെട്ട 'ഊര്' എന്ന പദം നീക്കം ചെയ്യുന്നതിലൂടെ സംസ്ഥന സർക്കാർ തദ്ദേശീയ ജനതയോടു കാട്ടുന്നത് കൊടിയ വഞ്ചനയാണന്ന് ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്‍റ് (ഡിഎച്ച്ആർഎം) ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പട്ടികജാതി, വർഗ വിഭാഗങ്ങൾ കൂട്ടമായി താമസിക്കുന്ന മേഖലകളെ കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ വിളിക്കുന്നത് അവമതിപ്പ് ഉളവാക്കുന്നതിനാൽ ഈ പേരുകൾ നീക്കം ചെയ്‌തു പകരം പേരുകൾ നൽകാൻ തീരമാനിച്ചിരിക്കുകയാണ്.

ഊര് സമ്പ്രദായ വ്യവസ്ഥിതി വിളിച്ചോതുന്ന സ്ഥലനാമങ്ങൾ ഇന്നും തലയെടുപ്പോടെ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും നിലനിൽക്കുന്നതായി ഡിഎച്ച്ആർഎം ചൂണ്ടിക്കാട്ടി. 'ഊര്' എന്ന പേര് ലനിർത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ചെയർപേഴ്സൺ സെലീന പ്രക്കാനം, സംസ്ഥാന സെക്രട്ടറി വിജയകുമാർ വെളിച്ചിക്കാല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ചന്ദ്രശേഖരൻ മണ്ണടി, ഹാരീസ് പത്തനംതിട്ട എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.