വിവേക് എക്സ്പ്രസിനു തിരുവല്ലയിൽ സ്റ്റോപ്പ് വേണം
Saturday, June 22, 2024 4:09 AM IST
തിരുവല്ല: പ്രതിദിന ട്രെയിനായി മാറുന്ന ദിബ്രുഗഡ്-കന്യാകുമാരി വിവേക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി. തിരുവല്ലയിൽ ഇനി സ്റ്റോപ്പില്ലാത്ത ചുരുക്കം ചില ദീർഘദൂര ട്രെയിനുകളിൽ ഒന്നാണ് വിവേക് എക്സ്പ്രസ്. കോട്ടയം കഴിഞ്ഞാൽ ചെങ്ങന്നൂരിൽ മാത്രമാണ് ട്രെയിന് ഇപ്പോൾ സ്റ്റോപ്പുള്ളത്.

രാജ്യത്തെ ഒന്പത് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് വിവേക് എക്സ്പ്രസ് സർവീസ് നടത്തുന്നത്. നിലവിൽ ആഴ്ചയിൽ അഞ്ചുദിവസം ഓടിയിരുന്ന ട്രെയിനിലെ യാത്രാതിരക്കാണ് പ്രതിദിനമാക്കാൻ കാരണം. അസമിലെ ദിബ്രുഗഡിൽനിന്നാരംഭിച്ച് കന്യാകുമാരി വരെ 4189 കിലോമീറ്റർ താണ്ടുന്ന രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ റെയിൽവേ റൂട്ടുമാണിത്.

ഇതരസംസ്ഥാനങ്ങളിൽനിന്നു കേരളത്തിൽ ജോലിയെടുക്കാൻ എത്തിയവരുടെ കൂടി പ്രധാന ആശ്രയമാണ് ഈ ട്രെയിൻ. തിരുവല്ല റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് യാത്ര നടത്തുന്ന നിരവധിയാളുകൾ ഇക്കൂട്ടത്തിലുണ്ട്. ഇവരുടെ കൂടി യാത്രാസൗകര്യം കണക്കിലെടുത്താണ് ആവശ്യം ഉയർന്നിരിക്കുന്നത്.


രാത്രികാല തിരുവനന്തപുരം ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിച്ചില്ല

തിരുവല്ല വഴി പുലർച്ചെ കടന്നുപോകുന്ന മൂന്ന് പ്രധാന ട്രെയിനുകളുടെസ്റ്റോപ്പ് പുനഃസ്ഥാപിക്കാത്തതും യാത്രക്കാർക്ക് ദുരിതമായി തുടരുകയാണ്. കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാൻ ആന്‍റോ ആന്‍റണി എംപി അടക്കം നിരവധി ശ്രമങ്ങൾ നടത്തിയതാണ്. സമീപ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചു നൽകിയപ്പോഴും തിരുവല്ലയെ അവഗണിച്ചു.

മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ്, മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലന്പൂർ റോഡ്-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് എന്നിവയുടെ സ്റ്റോപ്പുകളാണ് എടുത്തു കളഞ്ഞിരിക്കുന്നത്.

രാത്രിയിലും പുലർച്ചെയുമായി തിരുവല്ല വഴി കടന്നുപോകുന്ന ഈ ട്രെയിനുകളിൽ മലബാർ മേഖലയിൽനിന്നും തിരുവല്ല ഭാഗത്തേക്ക് വരുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. തിരുവനന്തപുരത്തു നിന്നും വടക്കോട്ടുള്ള യാത്രയിൽ മൂന്ന് ട്രെയിനുകളും തിരുവല്ലയിൽ നിർത്തുന്നുണ്ട്.