പോക്സോ കേസിൽ പ്രതിക്ക് 16 വർഷം തടവും പിഴയും
Friday, June 21, 2024 4:29 AM IST
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വർഷവും ഒന്പതുമാസം കഠിനതടവും 8500 രൂപ പിഴയും. അടൂർ അതിവേഗത കോടതി സ്പെഷൽ ജഡ്ജി ടി. മഞ്ജിത്തിന്‍റേതാണ് വിധി. കൊല്ലം പോരുവഴി വില്ലേജിൽ ഇടയ്ക്കാൺ ഒറ്റപ്ലാവിള തെക്കേതിൽ അഖിലിനെയാണ് (25) കോടതി ശിക്ഷിച്ചത്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ നിരന്തരം സംസാരിച്ച് സൗഹൃദം സ്ഥാപിച്ച് 2022 മേയിൽ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തിയും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ എടുത്തും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തുടർന്നും ഉപദ്രവിക്കുകയായിരുന്നു.

ഏനാത്ത് എസ്എച്ച്ഒ പി.എസ്. സുജിത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ചാർജ് ഹാജരാക്കിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 29 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സ്മിത ജോൺ ഹാജരായി.