ഇടത്തിട്ട ജോബി മാത്യുവിന്‍റെ ദുരൂഹമരണം: കൊലപാതകമെന്ന് നിഗമനം; പത്തനംതിട്ട സ്വദേശി അറസ്റ്റിൽ
Friday, June 21, 2024 4:29 AM IST
കൊടുമൺ: ഇടത്തിട്ട പുതുപ്പറമ്പിൽ വീട്ടിൽ ജോബി മാത്യുവിന്‍റെ (44) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം താമസിക്കുന്ന ചിന്നലബ്ബ വീട്ടിൽ അബ്ദുൾ അസീസിനെ (45) പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മേയ് 25നു രാത്രി 8.45 ഓടെ ഇടത്തിട്ട ജംഗ്ഷനു സമീപം റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിൽ ജോബി മാത്യു ഓടിച്ചിരുന്ന കാർ ഇടിക്കുകയും പരിക്കേറ്റ് കിടന്ന ജോബിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. വാഹനാപകടം എന്നാണ് ആദ്യം കരുതിയത്.

എന്നാൽ പരിക്ക് വാഹനാപകടത്തിൽ സംഭവിച്ചതല്ലെന്ന് പരിശോധിച്ച ഡോക്ടർ റിപ്പോർട്ട് ചെയ്തു. തലയുടെ പിൻഭാഗത്ത് പൊട്ടലുണ്ടെന്നും കണ്ടെത്തി ഇതേത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചികിത്സയിലിരിക്കേ ജൂൺ നാലിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോബി മരിച്ചു.

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാർ ഇടിച്ചതിനു ശേഷം സ്ഥലത്ത് തർക്കമുണ്ടായതായി കണ്ടെത്തി. ഇതിനിടെ ജോബിയെ ആരോ തള്ളിയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

ജില്ലാ പോലീസ് മേധാവി വി. അജിത്തിന്‍റെ നിർദ്ദേശത്തെത്തുടർന്ന് അന്വേഷണ സംഘങ്ങൾ ചേർന്ന് 50 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇടിച്ചത് ചുവന്ന സ്വിഫ്റ്റ് കാർ ആണെന്ന് തിരിച്ചറിഞ്ഞു. ജില്ലയിലെ വർക്ക് ഷോപ്പുകൾ, കാർ ഷോറുമുകൾ, കാർ പെയിന്‍റിംഗ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അന്വേഷണം നടത്തി.


ചുവന്ന സ്വിഫ്റ്റ് കാറുകളുടെ ലിസ്റ്റ് ആർടി ഓഫീസിൽനിന്നും ശേഖരിച്ച് 200 ഓളം വാഹനങ്ങൾ പരിശോധിച്ചു. കാർ ഓടിച്ചവരുടെയും ഉടമസ്ഥരുടെയും ലിസ്റ്റ് പരിശോധിച്ചതിൽ പത്തനംതിട്ട സ്വദേശിയുടെ ലൊക്കേഷൻ സംഭവം നടന്ന സ്ഥലത്തുള്ളതായി മനസിലായി. തുടർന്ന് ഇയാളെ ഫോണിൽ വിളിച്ച് വാഹനം ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. തുടർന്ന് അന്വേഷണസംഘം അബ്ദുൾ അസീസിന്‍റെ വീട്ടിലെത്തി.

വാഹനവും മൊബൈൽ ഫോണും ഉപേക്ഷിച്ച് ഇയാൾ ഒളിവിൽ പോയതായി കണ്ടതോടെ അന്വേഷണം ബലപ്പെട്ടു. തുടർന്ന് വീട്ടിലെ ചുവന്ന സ്വിഫ്റ്റ് കാർ പരിശോധിച്ചതിൽ കാറിന്‍റെ പിൻഭാഗത്ത് വാഹനാപകടത്തിൽ ഉണ്ടാകുന്ന കേടുപാടുകൾ കണ്ടെത്തി.

അന്വേഷണത്തിൽ ഇയാൾ പാലക്കാട്, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ പോയതായും അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കടന്നതായും മനസിലായി. ഇതിനിടെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

തിരുവനന്തപുരത്ത് ഒരു ലോഡ്‌ജ്‌ പരിസരത്ത് നിന്നും ആളെ കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ടയിൽനിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം പെരുമ്പാവൂരിൽ നിന്നും കണ്ടെത്തി. അബ്ദുൾ അസീസിനെ പത്തനംതിട്ട ജൂഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .