പ്രതിഷേധവുമായി വ്യാപാരികൾ
Thursday, June 20, 2024 4:07 AM IST
പത്തനംതിട്ട: നിർമാണപ്രവർത്തനങ്ങളുടെ പേരിൽ പത്തനംതിട്ട നഗരത്തിലുണ്ടായിരിക്കുന്ന സ്തംഭനാവസ്ഥ വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നു വിവിധ വ്യാപാര സംഘടനകൾ.

നാലു വർഷമായിട്ടും പത്തനംതിട്ട അബാൻ മേൽപാലം പണി പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും അതിനോടു ചേർന്നുളള റോഡുകളിലെയും വ്യാപാര മേഖല സ്തംഭനത്തിലാണ്. കെഎസ്ആർടിസി ബസ് ടെർമിനലിന്‍റെ നിർമാണം പൂർത്തീകരിച്ചിട്ടും കടമുറികൾ വാടകയ്ക്കെടുത്തവർക്ക് അത് അനുവദിച്ചു നൽകിയിട്ടില്ല.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമാണം ആരംഭിച്ചതിനു പിന്നാലെ ടികെ റോഡിലെ പ്രധാന കവാടം അടച്ചിട്ടിരിക്കുന്നതിനാൽ പ്രധാന റോഡിലെ നിരത്തുകളിലെ വ്യാപാരികൾ പ്രതിസന്ധിയിലായി. ജില്ലാ സ്റ്റേഡിയം പുനർനിർമാണത്തിന്‍റെ പേരിൽ അടച്ചതോടെ ആ മേഖലയിലും സ്തംഭനാവസ്ഥയായി.

പലയിടത്തും നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകൾക്ക് കയറാൻ പോലുമാകുന്നില്ല. വാഹനങ്ങൾ കടത്തിവിടാത്തതിനാൽ എസ്പി ഓഫീസ് ജംഗ്ഷൻ-ബസ് സ്റ്റാൻഡ് റിംഗ് റോഡിന്‍റെ ഒരുഭാഗത്തെ വ്യാപാരം പൂർണമായി നിലച്ചിരിക്കുകയാണ്. മേൽപാലത്തിന്‍റെ പണികൾ ഇഴഞ്ഞാണ് നീങ്ങുന്നത്.

കരാറുകാർ സ്വന്തം താത്പര്യങ്ങൾക്കനുസരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്‍റ് പ്രസാദ് ജോൺ മാന്പ്ര പറഞ്ഞു. നഗരസഭയോ വ്യാപാരികളോ ഇക്കാര്യം അറിയാറില്ല. നിർമാണ ജോലികളാകട്ടെ സമയബന്ധിതമായി പൂർത്തീകരിക്കാനുമാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അബാൻ മേൽപാലം, കെഎസ്ആർടിസി ടെർമിനൽ എന്നിവ പോലെ ആശുപത്രി കെട്ടിട നിർമാണവും അനിശ്ചിതമായി നീളാനാണ് സാധ്യത. നിർമാണം ആരംഭിക്കുന്നതിനു മുന്പേ പ്രധാന കവാടം അടച്ചതിലൂടെ ടികെ റോഡിലെ വ്യാപാരമേഖല സ്തംഭനത്തിലേക്കു നീങ്ങുകയാണെന്ന് വ്യാപാരി വ്യവാസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്‍റ് ടി.ടി. അഹമ്മദ് പറഞ്ഞു.

നഗരത്തിലെ മറ്റ് മരാമത്ത് ജോലികളും നീണ്ടു പോയാൽ വ്യാപാരികൾ കടക്കെണിയിലാകും.
മുനിസിപ്പൽ അധികൃതരുടെ അനാസ്ഥമൂലം കഴിഞ്ഞ നാലു വർഷമായി കംപ്യൂട്ടറൈസേഷൻ പൂർത്തീകരിക്കാത്തതിനാൽ മുനിസിപ്പൽ ആവശ്യത്തിന് എത്തുന്ന വ്യാപാരികൾ ദുരിതത്തിലാണ്. കൃത്യമായ രേഖകൾ മുനിസിപ്പാലിറ്റിയിൽനിന്ന് ലഭിക്കാതെ വരുകയും കാലതാമസം നേരിടുകയും ചെയ്യുന്നു. ഇതു വ്യാപാരികൾക്ക് സാമ്പത്തിക നഷ്‌ടം ഉണ്ടാക്കുന്നു.

ലക്ഷങ്ങൾ മുടക്കിയാണ് കെഎസ്ആർടിസി കോപ്ലക്സിലുളള കടമുറികൾക്ക് പണം അടച്ചിരിക്കുന്നത്. ഏഴ് വർഷത്തോളമായിട്ടും പലവിധ കാരണങ്ങൾ പറഞ്ഞ് കടമുറികൾ അനുവദിച്ചു നൽകാത്തത് ഖേദകരമാണെന്നും ഏകോപനസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

യൂണിറ്റ് ജനറൽ സെക്രട്ടറി ജോർജ് വർഗീസ് അജന്ത, വൈസ് പ്രസിഡന്‍റ് ജോർജ് വർഗീസ്, കെ.സി. വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.