ഇലന്തൂർ സഹകരണ ബാങ്കിലേക്ക് യുഡിഎഫ് മാർച്ച്
Sunday, June 16, 2024 4:30 AM IST
ഇലന്തൂർ: സർവീസ് സഹകരണ ബാങ്കിൽ ക്രമക്കേട് ആരോപിച്ച് യുഡിഎഫ് നേതൃത്വത്തിൽ ബാങ്കിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ ഡിസിസി മുൻ പ്രസിഡന്‍റ് പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു.

‌സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ ഇടത് മുന്നണി പ്രവർത്തകർക്ക് കൊള്ളയടിക്കാനുള്ള സ്ഥാപനങ്ങളാക്കി മാറ്റിയ അവസ്ഥയാണുള്ളതെന്നു മോഹൻരാജ് ആരോപിച്ചു. പാടശേഖരസമിതികൾക്കു വായ്പയായി 35 ലക്ഷം രൂപ അനുവദിച്ചതിലും വൻ ക്രമക്കേടാണ് നടന്നിട്ടുള്ളത്.

ബാങ്ക് വായ്പ നൽകിയതായി പറയുന്നുണ്ടെങ്കിലും അംഗീകൃത പാടശേഖര സമിതികൾ ആരും വായ്പ എടുത്തിട്ടില്ലെന്നും അന്നത്തെ ഭരണസമിതിയും സെക്രട്ടറിയും ഈ തുകയ്ക്ക് ഉത്തരവാദികളാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ പി.എം. ജോൺസന്‍റെ അധ്യക്ഷതയിൽ കൺവീനർ ജോൺസ് യോഹന്നാൻ, ആർഎസ്പി കേന്ദ്ര സെക്രട്ടേറിയറ്റംഗം തോമസ് ജോസഫ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ജെറി മാത്യു സാം, ഡി‌സിസി ജനറൽ സെക്രട്ടറി എം.എസ്. സിജു, ഗാന്ധിദർശൻവേദി ജില്ലാ ചെയർമാൻ കെ.ജി. റെജി തുടങ്ങിയവർ പ്രസംഗിച്ചു.