ബസുകൾ പെരുന്പുഴ സ്റ്റാൻഡിനെ അവഗണിക്കുന്നു, പ്രതിഷേധവുമായി പഞ്ചായത്ത് മെംബർമാർ
Sunday, June 16, 2024 4:22 AM IST
റാന്നി: പെരുന്പുഴ ബസ് സ്റ്റാൻഡിൽ ബസുകൾ സ്ഥിരമായി കയറുന്നില്ലെന്നു പരാതി. എൽഡിഎഫ് പഞ്ചായത്തംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. റാന്നിയിലേക്ക് വരുന്ന ബസുകൾ വരുമ്പോഴും തിരികെ മടങ്ങുമ്പോഴും പെരുമ്പുഴ ബസ് സ്റ്റാൻഡിൽ കയറിയിരിക്കണമെന്ന ഹൈക്കോടതി വിധിയുടെ ലംഘനമാണ് ഇപ്പോൾ ചില ബസുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നു റാന്നിയിലെ ഗ്രാമപഞ്ചായത്തംഗങ്ങൾ ചൂണ്ടിക്കാട്ടി.

റാന്നിയിലൂടെ പത്തനംതിട്ട ഭാഗത്തേക്കും എരുമേലി ഭാഗത്തേക്കും പോകുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകൾ സ്റ്റാൻഡിന് മുന്നിൽ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഇരു ഭാഗത്തായി നിർത്തി ആളെ കയറ്റുകയും ഇറക്കുകയുമാണ് ചെയ്യുന്നത്. ബസുകൾ കാത്ത് ബസ് സ്റ്റാൻഡിൽ നിൽക്കുന്നവർക്ക് പലപ്പോഴും യാത്ര മുടങ്ങുന്ന സ്ഥിതിയുണ്ട്. മാമുക്കിൽനിന്നു തിരിഞ്ഞുപോകുന്ന തിരുവല്ല, മല്ലപ്പള്ളി ബസുകളും പലപ്പോഴും പെരുന്പുഴയിലേക്ക് വരാറില്ല.

ബസുകൾ സ്റ്റാൻഡിൽ കയറാതെ റോഡിൽ നിർത്തുന്നതുമൂലം അപകട സാധ്യതയും ഏറെയാണ്. ബസ് റോഡിൽ നിർത്തുമ്പോൾ സ്‌റ്റാൻഡിൽ നിൽക്കുന്ന യാത്രക്കാർ അലക്ഷ്യമായി റോഡ് മുറിച്ചു കടക്കുമ്പോൾ അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ബസുകൾ പെരുന്പുഴ സ്റ്റാൻഡിനെ അവഗണിക്കുന്ന നില തുടർന്നാൽ ബഹുജനങ്ങളെ ഉൾപ്പെടുത്തി സിപിഎം പ്രത്യക്ഷ സമരം ഏറ്റെടുക്കുമെന്നു ലോക്കൽ സെക്രട്ടറി എം. ശരത് അറിയിച്ചു.