അടൂർ നഗരസഭയിൽ ഭരണകക്ഷി അംഗങ്ങൾ തമ്മിൽ അഴിമതിയാരോപണം
Sunday, June 16, 2024 4:22 AM IST
അടൂർ: നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണകക്ഷി അംഗങ്ങൾ തമ്മിലുയർന്ന അഴിമതി ആരോപണം ഏറ്റെടുത്തു സമരവുമായി യുഡിഎഫ്. നഗരസഭ നോട്ടീസ് നൽകി വിളിച്ചു ചേർത്ത കൗൺസിൽ യോഗത്തിൽ 2024-2025 വർഷത്തെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടു പ്രിന്‍റിംഗ് വർക്കുകൾക്ക് 89,800 രൂപ സ്വകാര്യ സ്ഥാപനത്തിന് നാല്കാനുള്ളതായി പറയുന്നു.

അജണ്ടയിലെ ഈ വിഷയം ചർച്ചയ്ക്കെടുത്തപ്പോൾ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ ഉപാധ്യക്ഷ സിപിഐയിലെ രാജി ചെറിയാൻ എതിർപ്പ് പ്രകടിപ്പിച്ചു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ കണക്ക് അവതരപ്പിക്കുകയോ വിഷയം ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അതിനാൽ അജണ്ട പാസാക്കാൻ കഴിയില്ലെന്നും വൈസ് ചെയർപേഴ്സൺ ആവശ്യപ്പെട്ടു.

വൈസ് ചെയർപേഴ്സന്‍റെ രാജി ഭീഷണി കൂടി ആയതോടെ വിഷയത്തിൽ യുഡിഎഫും ഇടപെട്ടു. തുടർന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി പാണ്ടിക്കുടി പുതിയ ആരോപണം ഉന്നയിച്ചു. നഗരസഭ ബജറ്റിന്‍റെ 75 ബുക്ക് പ്രിന്‍റിംഗ് ചെയ്തതിന് ഭീമമായ തുക എങ്ങനെ ആയി എന്നതിന് വൈസ് ചെയർപേഴസൺ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു.

അതിലെ അഴിമതിയും അന്വേഷിക്കണമെന്നായി. നഗരസഭയിൽ ഭരണകക്ഷി അംഗങ്ങൾ തമ്മിൽ പരസ്പരം അഴിമതി ആരോപണം ഉന്നയിക്കുന്നത് ഗൗരവമുള്ള വിഷയമാണെന്നാരോപിച്ച് യുഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ച് ഓഫീസിനു മുന്പിൽ പ്രതിഷേധിച്ചു.

യുഡിഎഫ് പാർലമെന്‍ററി പാർട്ടി ലീഡർ ഡി. ശശികുമാർ, ഗോപു കരുവാറ്റ, അനൂപ് ചന്ദ്രശേഖർ, റീനാ സാമുവൽ, സൂസി ജോസഫ്, ബിന്ദു കുമാരി, ലാലി സജി, സുധാ പദ്മകുമാർ, ശ്രീലക്ഷ്മി ബിനു, അനു വസന്തൻ എന്നിവർ നേതൃത്വം നൽകി.