ശനിയാഴ്ച പ്രവൃത്തിദിനം : കുട്ടികൾക്കും അധ്യാപകർക്കും ഒരേപോലെ മടുപ്പ്
Sunday, June 16, 2024 4:22 AM IST
പത്തനംതിട്ട: അക്കാഡേമിക് കലണ്ടർ പരിഷ്കരണത്തിന്‍റെ ഭാഗമായി രണ്ടാം ശനി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയതിന്‍റെ ഭാഗമായി ഇന്നലെ നടന്ന അധ്യയനം വഴിപാടായി മാറി. അന്പതു ശതമാനത്തോളം അധ്യാപകരും കുട്ടികളും സ്കൂളുകളിൽ എത്തിയില്ല. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾക്കായിരുന്നു ഇന്നലെ പ്രവൃത്തിദിനം. അൺഎയ്ഡഡ് സ്കൂളുകൾ പ്രവർത്തിച്ചില്ല.

ഇന്നലെ ക്ലസ്റ്റർ നടത്താനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീടത് പിൻവലിച്ച് ക്ലാസുണ്ടാകുമെന്ന അറിയിപ്പ് വരികയായിരുന്നു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 220 പ്രവൃത്തിദിനമാക്കണമെന്ന നിർദേശപ്രകാരം രണ്ടാമത്തേതൊഴികെയുള്ള എല്ലാ ശനിയാഴ്ചകളും അധ്യയനം ഉണ്ടാകണമെന്ന തീരുമാനം വന്നത്.

അധ്യാപക സംഘടനകൾ പൊതുവേ ഈ തീരുമാനത്തോട് എതിർപ്പ് അറിയിച്ചിരുന്നു. തുടർച്ചയായ ആറാം ദിനത്തിലാണ് ഇന്നലെ ക്ലാസുകൾ നടന്നത്. ഇതുതന്നെ കെഇആർ ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന് അധ്യാപക സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി.

മുന്പൊക്കെ ശനിയാഴ്ച പ്രവൃത്തിദിനമാക്കിയിരുന്നത് ആ ആഴ്ചയിൽ ഏതെങ്കിലുമൊക്കെ അവധി കടന്നുവരുന്പോൾ മാത്രമായിരുന്നു.തുടർച്ചയായ അധ്യയന ദിനങ്ങൾ അധ്യാപകരെയും കുട്ടികളെയും ഒരേപോലെ തളർത്തുമെന്നാണ് അധ്യാപക സംഘടനകളും മറ്റും ചൂണ്ടിക്കാട്ടുന്നത്. കാലങ്ങളായി ശനിയാഴ്ച സ്കൂളുകൾക്ക് അവധിദിനമായിരുന്നു.

ഇതിൽ വരുന്ന മാറ്റം പൂർണമായി അംഗീകരിക്കാൻ അധ്യാപകർ തയാറല്ലെന്നു വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ പ്രതികരണങ്ങൾ. രണ്ടാം ശനി ഒഴികെയുള്ള ദിനങ്ങളിൽ സ്കൂളുകളിൽ മുന്പ് എത്തിയിരുന്നത് പ്രഥമാധ്യാപകരും ജീവനക്കാരും മാത്രമാണ്.

കുട്ടികളും എത്തിയില്ല

പത്തനംതിട്ട ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലും കുട്ടികളുടെ എണ്ണം കുറവായിരുന്നു. ശരാശരി ഹാജർ അന്പതുശതമാനമായിരുന്നു. പ്രൈമറി ക്ലാസുകളിലാണ് ഹാജർ ഏറ്റവും കുറഞ്ഞത്. യുപി, ഹൈസ്കൂൾ ക്ലാസുകളിലും ഹാജർനില മോശമായിരുന്നു. തുടർച്ചയായ ആറാം ദിനം സ്കൂളിലേക്കെത്താൻ കുട്ടികൾ പെതുവേ മടി കാട്ടുന്നുണ്ട്.

അൺഎയ്ഡഡ് സ്കൂളുകൾക്ക് അവധി നൽകുന്പോൾ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ മാത്രമായി സ്കൂളിലേക്ക് പോകുന്നതിനു മടി കാട്ടുക സ്വാഭാവികമാണ്. സ്കൂൾ വാഹനങ്ങൾ അയച്ചിരുന്നെങ്കിലും കുട്ടികൾ വരാൻ കൂട്ടാക്കിയില്ലെന്ന് അധ്യാപകർ പറയുന്നു.

ശനിയാഴ്ച അവധിദിനമായി കാണുന്ന രീതിയാണ് നിലവിലുള്ളത്. കുട്ടികളുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, ആശുപത്രി സന്ദർശനം തുടങ്ങിയവയൊക്കെ ഈ ദിവസമാണ് നടത്താറുള്ളത്.

പ്രീ പ്രൈമറിയുടെ അവധിയും ബാധിച്ചു

പ്രീ പ്രൈമറി ക്ലാസുകൾക്ക് ശനിയാഴ്ച അവധി നൽകിയതും പൊതു അധ്യയനത്തെ ബാധിച്ചു. വീടുകളിൽ മുതിർന്ന കുട്ടികൾക്കൊപ്പമാണ് പ്രീ പ്രൈമറി കുട്ടികളിൽ നല്ലൊരു പങ്കിനെയും സ്കൂളിൽ അയയ്ക്കുന്നത്.

ചെറിയ കുട്ടികൾ വീട്ടിലുള്ളപ്പോൾ അവർക്ക് കൂട്ടിനും സഹായത്തിനുമൊക്കെ മുതിർന്ന കുട്ടികൾ വീട്ടിൽ തങ്ങുക പതിവാണ്. മാതാപിതാക്കൾ ജോലിക്കു പോകുന്ന വീടുകളിൽ കുട്ടികൾക്ക് ഒരേപോലെ അവധി ലഭിക്കുന്നില്ലെങ്കിലും അതു സാരമായി ബാധിക്കും.

ചെലവും ഏറി

ശനിയാഴ്ച അധ്യയനദിനം പൊതുവിദ്യാലയങ്ങളുടെ ചെലവുകൾ വർധിപ്പിക്കുമെന്നു പ്രഥമാധ്യാപകർ. സ്കൂൾ ഉച്ചക്കഞ്ഞി, വാഹനച്ചെലവ്, വൈദ്യുതി, വെള്ളം ചെലവുകൾ എന്നിവയെല്ലാം ഏറും. സർക്കാർ ഗ്രാന്‍റ് ലഭിക്കാത്ത എയ്ഡഡ് വിദ്യാലയങ്ങളിൽ ഇവയിൽ നല്ലൊരു പങ്കും പ്രഥമാധ്യാപകർ കണ്ടെത്തേണ്ടതാണ്.

ഉച്ചഭക്ഷണച്ചെലവ് നിലവിൽ പ്രഥമാധ്യാപകരുടെ കീശയിലെ പണം ചോർത്തുന്നതാണ്. ആഴ്ചയിൽ ഒരുദിവസം കൂടി ആകുന്പോൾ ബാധ്യത വർധിക്കും. വാഹനങ്ങളുടെ യാത്രാച്ചെലവ് ഏറെയും സ്കൂൾ അധികതർ തന്നെയാണ് കണ്ടെത്തുന്നത്. പൊതുവിദ്യാലയങ്ങളിൽ എത്തുന്നവരിൽ സ്കൂൾ വാഹനങ്ങളിലെ യാത്രയ്ക്ക് പണം നൽകുന്നവർ വിരളമാണ്.

കൂട്ട അവധി എടുത്ത് പ്രതിപക്ഷ അധ്യാപക സംഘടനകൾ

ശനിയാഴ്ച പ്രവൃത്തിദിനമാക്കിയതിനെതിരേ പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആഹ്വാന പ്രകാരം ഒരുവിഭാഗം അധ്യാപകർ കൂട്ട അവധി എടുത്തു പ്രതിഷേധിച്ചു. സംയുക്ത അധ്യാപക സമിതിയുടെ നേതൃത്വത്തിൽ കൂട്ടഅവധിയെടുത്ത അധ്യാപകർ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസ് പടിക്കൽ പ്രതിഷേധ ധർണയും നടത്തി.

സമിതി ചെയർമാൻ ഫിലിപ്പ് ജോർജ് ഉദ്ഘാടനം ചെയ്തു. കൺവീനർ ഹബീബ് മദനിയുടെ അധ്യക്ഷതയിൽ സെറ്റോ ചെയർമാൻ പി.എസ്. വിനോദ് കുമാർ, ജില്ലാ സെക്രട്ടറി എസ്. പ്രേം, സംസ്ഥാന വനിത ഫോറം ചെയർപേഴ്സൺ എസ്. ചിത്ര, ആർ. ജ്യോതിഷ്, ജോസ് മത്തായി, എസ്. ശരവണൻ, ഷിബു തോമസ് എന്നിവർ പ്രസംഗിച്ചു.