തേങ്ങലുകൾക്കിടെ സ്വപ്ന ഗൃഹത്തിന്‍റെ പടിവാതിൽ കടന്ന് ജോബി
Sunday, June 16, 2024 4:22 AM IST
തിരുവല്ല: ഗൃഹപ്രവേശത്തിനായി ഒരുക്കങ്ങൾ പൂർത്തിയാകുന്ന വീട്ടിലേക്ക് പ്രിയപ്പെട്ട ജോബിയുടെ (‌തോമസ് സി. ഉമ്മൻ) മൃതദേഹം എത്തിയപ്പോൾ പ്രിയപ്പെട്ടവർക്ക് ദുഃഖം താങ്ങാവുന്നതിലുമപ്പുറം. ഭാര്യ ജിനു, ഏക മകൾ ജസീക്ക എന്നിവരുടെ ദുഃഖം പലപ്പോഴും അണപൊട്ടി.

കുവൈറ്റിൽ ഫ്ലാറ്റിന് തീ പിടിച്ചുണ്ടായ ദുരന്തത്തിൽ മരിച്ച മേപ്രാല്‍ ചിറയില്‍ മരോട്ടിമൂട്ടില്‍ തോമസ് സി. ഉമ്മന്‍റെ (ജോബി) മൃതദേഹമാണ് തോമസും സഹോദരൻ ജേക്കബും ചേർന്ന് പണികഴിപ്പിച്ച മേപ്രാലിലെ പുതിയ വീട്ടിലേക്ക് എത്തിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെ തിരുവല്ലയിൽ എത്തിച്ച മൃതദേഹം പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അവിടെനിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ മൊബൈൽ മോർച്ചറിയിലാക്കി വീട്ടിലെത്തിച്ചു.

വൻജനാവലിയാണ് നിറകണ്ണുകളുമായി ജോബിയെ ഒരുനോക്ക് കാണാനായി ഇവിടെ എത്തിച്ചേർന്നത്. പുതിയ വീട്ടിൽ ഏതാനും സമയം വച്ചശേഷം കുടുംബവീട്ടിലേക്കു കൊണ്ടുപോരികയായിരുന്നു. ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ ഭവനത്തിലെ ആദ്യശുശ്രൂഷ നിർവഹിച്ചു. പ്രാർഥനാവേളകളിൽ പുരോഹിതരുടെ പോലും കണ്ഠം ഇടറി.

തോമസിന്‍റെ മൃതദേഹം എത്തുന്നതും കാത്ത് ഇവിടെയും വൻ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ഇന്നു രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾ പൂർത്തീകരിച്ച ശേഷം മേപ്രാല്‍ സെന്‍റ് ജോൺസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ ജോബിയുടെ മൃതദേഹം സംസ്കരിക്കും.